ആറാട്ട്' ടീം അംഗങ്ങൾക്ക് ബിഗ് സല്യൂട്ട്; സംവിധായിക വിധു വിൻസെന്റ് അഭിനന്ദനവുമായി! ആദ്യ ദിവസം മുതൽതന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തും ഒന്നിച്ചെത്തിയതിന്റെ ആഘോഷാരവങ്ങളാണ് തീയേറ്ററുകളിൽ മുഴങ്ങുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചും സംവിധായിക വിധു വിൻസെന്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോഹൻലാൽ ചിത്രം 'ആറാട്ട്' തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.
ഈ പ്രതിന്ധികളെ അതിജീവിച്ച് സിനിമാ മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്. ഈ അതിജീവനത്തിന്റെ ഫലമാണ് ആറാട്ട്. അതിനായി പരിശ്രമിച്ച ഓരോരുത്തരോടുമുള്ള സ്‌നേഹമാണ് വിധു പോസ്റ്റിൽ പങ്കുവെക്കുന്നത്. കോവിഡ് കാലത്തെ അതിജീവിച്ച് മുന്നോട്ടു പോകാൻ ഓരോമനുഷ്യനും നടത്തിയ അദ്ധ്വാനം വലുതാണ്. സിനിമാ മേഘലയും കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു ദിവസവും നൂറും ഇരുന്നൂറും പേർക്ക് വീതം ആർ.ടി.പി.സി.ആർ. ടെസ്റ്റും ഷൂട്ടിംഗിനിടയിൽ പാലിക്കേണ്ട കോവിഡ് പെരുമാറ്റചട്ടങ്ങളും ഒക്കെയായി അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടായിട്ടും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും ഒന്നു കൊണ്ട് മാത്രം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ആറാട്ട്.'
വിധു കുറിച്ചു. കോവിഡിൽ സ്തംഭിച്ചു നിന്ന സിനിമാ മേഖലയ്ക്ക് ഉണർവ്വും ഉന്മേഷവും നല്കാൻ സഹായിക്കുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയിൽ നിന്നാണ് മോഹൻലാൽ - ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണൻ ടീം ആറാട്ട് എന്ന ചിത്രത്തിലേക്കെത്തുന്നത്. 'ആയിരത്തിലധികം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്‌സുമൊക്കെയായി ഒരു പാട് പേർക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം നല്കിയ ആശ്വാസം ചെറുതായിരുന്നില്ല.
കോവിഡ് കാലത്തോടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വലിയ പ്രചാരം നേടിക്കഴിഞ്ഞു. എന്നാൽ സിനിമയുടെ ആദ്യ പ്രദർശനം സംഭവിക്കേണ്ടത് തിയേറ്ററുകളിൽ തന്നെയാണെന്ന് ആറാട്ട് ടീമംഗങൾ സ്വീകരിച്ച നിലപാടിന് ബിഗ് സല്യൂട്ട് നൽകുന്നതായും വിധു പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. രണ്ട് രണ്ടര മണിക്കൂർ കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന ഓരോ സിനിമക്ക് പിന്നിലും ഒരു പാട് മനുഷ്യരുടെ അധ്വാനവും വേദനയും കണ്ണുനീരുമാണ് സിനിമ എന്ന ഓർമ്മപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
Find out more: