നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടുകാരുടെ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് വി ഡി സതീശൻ! മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവ കേരള സദസ്സിലുള്ള മെയ് രണ്ട് മുതൽ ജൂൺ നാലുവരെ താലൂക്ക് തലത്തിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളിൽ ഒരണ്ണത്തിന് ആണെങ്കിൽ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുൻപ് വാങ്ങിവച്ച പരാതികൾ തന്നെയാണ് ഇപ്പോഴും വാങ്ങി വയ്ക്കുന്നതെന്ന് സതീശൻ പരിഹസിച്ചു.
സർക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള അശ്ലീല നാടകമാണ് നവകേരള സദസ്സ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരളത്തിൽ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നു പോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ച. ജനങ്ങളുടെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനെ അശ്ലീല നാടകമെന്നല്ലാതെ എന്ത് പറയും. ഒന്നേകാൽ കോടിയോളം ചെലവഴിച്ച് നവകേരള യാത്രയ്ക്ക് ബസ് വാങ്ങിയതൊക്കെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഇവർക്ക് നാണമുണ്ടോ. എല്ലാ ടൂറിസ്റ്റ് ബസുകൾക്കും വെള്ള പെയിന്റ് അടിക്കണമെന്ന് പറഞ്ഞവർ തന്നെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസിന് എല്ലാ ഇളവുകളും നൽകിയത്. മറ്റ് ബസുകൾ എല്ലാ ജംഗ്ഷനുകളിലും പിടിച്ചെടുക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരു നിയമവും ജനങ്ങൾക്ക് മറ്റൊരു നിയമവും എന്ന സ്ഥിതിയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയ്ക്ക് 3000 മുതൽ 4000 കോടിയാണ് സർക്കാർ നൽകേണ്ടത്. 1500 കോടിയോളം രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്. സപ്ലൈകോ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. ഏഴ് വർഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയിൽ നിന്നും നാൽപ്പതിനായിരം കോടിയിലേക്ക് വർധിച്ചു. വൈദ്യുതി ചാർജ് എല്ലാ വർഷവും കൂട്ടുമെന്നാണ് മന്ത്രി പറയുന്നത്. കെട്ടിട നികുതിയും വെള്ളക്കരവും വൈദ്യുതി ചാർജും ഇന്ധന നികുതിയും വർധിപ്പിച്ചിട്ടും സർക്കാരിന്റെ ധനപ്രതിസന്ധിക്ക് മാത്രം ഒരു മാറ്റവുമില്ല. സർക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ അമർഷവും പ്രതിഷേധവുമാണ് ജനങ്ങൾക്ക് ഈ സർക്കാരിനോടുള്ളത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുന്നത്. ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളെല്ലാം പാളം തെറ്റി. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, സപ്ലൈകോ, ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കോർപറേഷൻ, കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തകർന്നു.സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകിയിട്ട് നാല് മാസമായി.
കെ.എസ്.ആർ.ടി.സിയിൽ പെൻഷനും ശമ്പളവുമില്ല. കോടികളുടെ ബാധ്യതയാണ് സർക്കാർ വരുത്തി വച്ചിരിക്കുന്നത്. വികസനപ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സർക്കാർ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം നടത്തുന്നത്. നവകേരള സദസ് കൊണ്ട് ആർക്കാണ് പ്രയോജനം? ഏതെങ്കിലും ജനകീയ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമോ. റബറിന് 250 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞവർ അതിന് തയാറായില്ല. 717 കോടി രൂപ ലൈഫ് മിഷൻ നീക്കി വച്ചിട്ടി 18 കോടി മാത്രമാണ് നൽകിയത്. പരാജയത്തിന്റെയും ദാരിദ്രത്തിന്റെയും കഥയാണ് എല്ലാ വകുപ്പുകളിലും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നൽകാത്ത സർക്കാരാണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ജനങ്ങൾ ഈ നാടകത്തെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Find out more: