സംസ്ഥാനത്തെ സ്കൂൾ സമയമാറ്റം; കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും! സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാരിന് കടും പിടുത്തമില്ല. സമയക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തും. ഹൈക്കോടതിയുടെ അംഗീകാരം ഉണ്ടെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയുടെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയമാറ്റത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പത്ത് ലക്ഷത്തോളം മുസ്ലിം വിദ്യാർഥികൾ മതപഠനം നടത്തുന്ന മദ്രസകളെ ഈ തീരുമാനം സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.




 സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. മുപ്പത് മിനിറ്റ് അധികമായി ലഭിക്കുന്നത് പോലെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഹൈ സ്കൂളുകളിൽ രാവിലെ 9. 45ന് ക്ലാസ് ആരംഭിക്കും. 4. 14വരെയായിരിക്കും ക്ലാസ് സമയം. വെള്ളിയാഴ്ചകൾ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെയും ഉച്ചക്ക് ശേഷം 15 മിനിറ്റുകൾ വീതമാണ് കൂട്ടിയത്.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമായിരിക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളാകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.





 
സ്കൂൾ സമയമാറ്റത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പത്ത് ലക്ഷത്തോളം മുസ്ലിം വിദ്യാർഥികൾ മതപഠനം നടത്തുന്ന മദ്രസകളെ ഈ തീരുമാനം സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. സ്കുൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ടുള്ള മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

Find out more: