സ്‌ക്രിപ്റ്റ് പിടിച്ചുവാങ്ങി സൗബിനെ ശകാരിച്ച് പറഞ്ഞുവിട്ട മമ്മൂട്ടി! ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ പേരിൽ ആരംഭിച്ച പ്രൊക്ഷൻ കമ്പനിയുടെ പേരിൽ, ആദ്യമായി നിർമിച്ച സിനിമ. ബോക്‌സോഫീസ് കളക്ഷൻ ചരിത്രങ്ങൾ തിരുത്തിയെഴുതി ജൈത്രയാത്ര തുടരുന്നു. അപ്പോഴാണ് സൗബിനെ കുറിച്ചുള്ള ചില പഴയ കാല കഥകളും പുറത്ത് വരുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ അച്ഛൻ ബാബു ഷഹീറിന്റെ സെറ്റുകളിൽ ഷൂട്ടിങ് കാണാൻ വന്ന കുഞ്ഞു കുട്ടിയായിരുന്നു സൗബിൻ. അങ്ങനെ ആ കാലത്ത് വിയത്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പീസ്, കാബൂളിവാല തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. അന്ന് ആ കുഞ്ഞു മനസ്സിൽ സൗബിൻ ഉറപ്പിച്ചതാണ് വലുതാവുമ്പോൾ എനിക്കും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.





മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ പേരിൽ പ്രശംസകൾ വാരിക്കൂട്ടുകയാണിപ്പോൾ സൗബിൻ ഷഹീർ. മഞ്ഞുമ്മൽ ബോയ്‌സിലെ കുട്ടേട്ടൻ എന്നതിനപ്പുറം, സിനിമയുടെ പ്രൊഡ്യൂസർ കൂടെയാണ് സൗബിൻ.അതിന് ശേഷം ഡിഗ്രിയ്ക്ക് പറഞ്ഞുവിട്ടെങ്കിലും, സൗബിന്റെ തലയിൽ സംവിധാനം മാത്രമായിരുന്നുവത്രെ. ഫസ്റ്റ് ഇയർ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ സഹ സംവിധായകനായി എത്തുന്നത്. സെറ്റിലെ ചെറിയ പയ്യനെ കണ്ട മമ്മൂട്ടി അടുത്ത് വിളിച്ച്, എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാൻ അസിസ്റ്റന്റ് ഡയരക്ടറാണ് എന്ന് പറഞ്ഞപ്പോൾ, അതല്ല എന്താണ് പഠിക്കുന്നത് എന്ന് മമ്മൂട്ടി വീണ്ടും ആവർത്തിച്ച് ചോദിച്ചു. ഡിഗ്രി ഫസ്റ്റ് ഇയർ എന്ന് സൗബിൻ പറഞ്ഞതും, സൗബിന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി ശകാരിച്ചു എന്നാണ് പഴങ്കഥ. അങ്ങനെ വാപ്പയ്‌ക്കൊപ്പം സെറ്റിലെത്തി, ഷൂട്ടിങ് കാണാൻ വന്നപ്പോൾ ചില സിനിമകളിലൊക്കെ അവസരം ലഭിച്ചു.





 കൈയ്യെത്തും ദൂരത്ത്, പാണ്ടിപ്പട, ബോഡിഗാർഡ്, ഉറുമി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രമായി സൗബിൻ എത്തിയിരുന്നു. അസിസ്റ്റന്റ് ഡയരക്ടറായി തുടങ്ങി, സംവിധാനത്തിലേക്ക് നീങ്ങുക എന്നതായിരുന്നു സൗബിന്റെ പ്ലാൻ. എട്ടാം ക്ലാസ് മുതൽ സൗബിൻ അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.ഒടുവിൽ, ഈ സിനിമാ പിടുത്തത്തിനൊപ്പം, പഠനവും പൂർത്തിയാക്കും എന്ന് എനിക്ക് വാക്ക് തന്നാൽ നീ എഡി ആയിക്കോളൂ എന്ന് മമ്മൂട്ടി പറഞ്ഞു. പറഞ്ഞു എന്ന് മാത്രമല്ല, ഡിഗ്രി കഴിഞ്ഞിട്ട് എന്നെ വന്ന് കാണണം എന്നും ആവശ്യപ്പെട്ടു. അത് പോലെ തന്നെ ഡിഗ്രി പൂർത്തിയാക്കി സൗബിൻ മമ്മൂട്ടിയെ ചെന്ന് കാണുകയും ചെയ്തുവത്രെ. അതിനിടയിൽ പല സിനിമകളിലും എഡിയായി പ്രവൃത്തിയ്ക്കുകയും ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തിലെ ശിവൻ സാറിന് ശേഷമാണ് അഭിനയത്തിലെ സൗബിന്റെ തലവര ക്ലിയർ ആയത്.





'ഈ ചെറു പ്രായത്തിൽ പഠനമാണ് പ്രധാനം. ആദ്യം പഠിച്ച് ഡിഗ്രി പൂർത്തിയാക്ക്. അത് കഴിഞ്ഞു മതി സിനിമാ പിടുത്തം. പോ, പോയി പഠിക്ക്' എന്ന് പറഞ്ഞ് മമ്മൂട്ടി സൗബിനെ തിരിച്ചയച്ചു. വിഷമത്തോടെ വാപ്പയോട് പോയി സൗബിൻ കാര്യം പറഞ്ഞുവത്രെ. തിരിച്ചുവന്ന ബാബു ഷഹീർ, മകൻ ചെറുപ്പം മുതലേ ഇതിനോട് ഭയങ്കരമായ താത്പര്യം കാണിക്കുന്നു. ഈ ഒരു സിനിമയിൽ അവസരം നൽകണം എന്ന് പറഞ്ഞു. അതല്ല ബാബു, പഠനം പ്രധാനമാണ്. നാളെ സിനിമയില്ലെങ്കിലും ജീവിക്കാൻ പഠനം അത്യാവശ്യമാണ് എന്ന് മെഗാസ്റ്റാർ പറഞ്ഞുവത്രെ.അതിന് ശേഷം ഡിഗ്രിയ്ക്ക് പറഞ്ഞുവിട്ടെങ്കിലും, സൗബിന്റെ തലയിൽ സംവിധാനം മാത്രമായിരുന്നുവത്രെ. ഫസ്റ്റ് ഇയർ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ സഹ സംവിധായകനായി എത്തുന്നത്. സെറ്റിലെ ചെറിയ പയ്യനെ കണ്ട മമ്മൂട്ടി അടുത്ത് വിളിച്ച്, എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാൻ അസിസ്റ്റന്റ് ഡയരക്ടറാണ് എന്ന് പറഞ്ഞപ്പോൾ, അതല്ല എന്താണ് പഠിക്കുന്നത് എന്ന് മമ്മൂട്ടി വീണ്ടും ആവർത്തിച്ച് ചോദിച്ചു. ഡിഗ്രി ഫസ്റ്റ് ഇയർ എന്ന് സൗബിൻ പറഞ്ഞതും, സൗബിന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി ശകാരിച്ചു എന്നാണ് പഴങ്കഥ.

మరింత సమాచారం తెలుసుకోండి: