കോവിഡ് 19 ന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും സംസ്ഥാന സർക്കാരും ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയും ചെയ്യുകയാണ്. അതിനിടയിലാണ്  കൊവിഡ്-19 സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാൻ രാജ്യം ശ്രമിക്കുന്നതിനിടെ മഹാകുംഭമേളയുടെ നടത്തിപ്പിനായി 375കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

 

 

  കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്നതിനിടെയാണ് മഹാകുംഭമേളയുടെ നടത്തിപ്പിന് ഭീമമായ തുക കേന്ദ്ര സർക്കാർ അനുവദിച്ചത്. സർക്കാരിൻ്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 2021ൽ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന ചടങ്ങിനാണ് ഉത്തരാഖണ്ഡ് സർക്കാരിൻ്റെ അഭ്യർഥനയെ തുടർന്ന് പണം അനുവദിച്ചത്. രാജ്യം പൂർണ്ണാമായി അടച്ചു പൂട്ടിയതോടെ സാധാരണക്കാരായവർ അടക്കമുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

  

  ആവശ്യ സാധനങ്ങൾക്ക് പോലും ദൗർലഭ്യം അനുഭവപ്പെടാൻ സാധ്യത നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ കുംഭമേളയ്‌ക്ക് കോടികൾ അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സാമ്പത്തിക സഹായം തേടുകയും ചെയ്‌തിരുന്നു.

 

  കേന്ദ്രത്തിൻ്റെ നടപടി വിവാദമായതിന് പിന്നാലെ പണം അനുവദിച്ച പ്രധാനമന്ത്രിയെയും ധനമന്ത്രി നിര്‍മല സീതാരാമനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു. എന്നാൽ, കുംഭമേളയ്‌ക്ക് പണം അനുവദിക്കാനുള്ള തീരുമാനം നേരത്തെ സ്വീകരിച്ചിരുന്നു എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

 

  അതേസമയം വെള്ളിയാഴ്‌ച മാത്രം 601 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 183 പേർ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം മാത്രം 12 മരണം രേഖപ്പെടുത്തിയെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.

 

   അതായത് രാജ്യത്ത് 2,902 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതുവരെ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.

మరింత సమాచారం తెలుసుకోండి: