ആ കുട്ടി പറയുന്നത് എന്താണെന്ന് കേൾക്കാനുള്ള ഉത്തരവാദിത്തം എംഎൽഎയ്ക്കുണ്ട്! മുകേഷിനോട് സൂരജ് സൺ! പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുമായുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. സഹായത്തിന് വിളിക്കേണ്ടത് നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിക്കുമെന്നും മുകേഷ് പറയുന്നുണ്ട്. സ്വന്തം എംഎൽഎ ആരാണെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. അടുത്തുണ്ടായിരുന്നുവെങ്കിൽ ചൂരൽകൊണ്ട് അടി തന്നേനെയെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഓഡിയോ ക്ലിപ് വൈറലായി മാറിയതോടെയാണ് വിശദീകരണവുമായി മുകേഷ് എത്തിയത്. മുകേഷിന്റെ വീഡിയോയ്ക്ക് കീഴിൽ കമന്റുമായി സൂരജും എത്തിയിരുന്നു.
കൊല്ലം എംഎൽഎയും അഭിനേതാവുമായ മുകേഷിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. വിദ്യാർത്ഥിയുടെ ഫോൺ കോൾ ആസൂത്രിതമാണ്. ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ പലപല കാര്യങ്ങൾ പറഞ്ഞ് എന്നെ ഓരോരുത്തരും ഇങ്ങനെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫോണിന്‌റെ ചാർജ്ജ് പോലും പെട്ടെന്ന് തീരുന്ന അവസ്ഥ. ചിലർക്ക് എന്തുകൊണ്ട് ട്രെയിൻ ലേറ്റായെന്ന് അറിയണം, ചിലര് കറണ്ടില്ലെന്ന് പറയുന്നു. അപ്പോ അതൊക്കെ ആരോ എന്നെ പ്രകോപിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത് വിളിക്കുന്നതാണ്'. എന്നാൽ ഇത്രയും നാളായിട്ടും ആ കാര്യത്തിൽ അവർക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും മുകേഷ് പറയുന്നു. ഫോൺ സംഭാഷണം ചർച്ചയായി മാറിയതോടെയായിരുന്നു വീഡിയോയിലൂടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ച് മുകേഷ് എത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയിൽ പലരും വിളിക്കാറുണ്ട്. അതേസമയം ഫോൺ കോളുകൾ എപ്പോഴും എടുക്കാറുളള ഒരാളാണ് ഞാൻ.
എല്ലാത്തിനും മറുപടി കൊടുക്കാറുമുണ്ട്. ഫോണിനെ പേടിച്ച് ഒളിച്ചോടുന്ന ഒരാളല്ല. പക്ഷേ ഇത് എന്തോ വലിയ പ്ലാനിംഗിന്‌റെ ഭാഗമാണ്. ആ കുട്ടിയുടെ കാര്യം തന്നെ പറയാം. ആ കുട്ടി വിളിച്ചപ്പോഴെല്ലാം ഞാൻ സൂം മീറ്റിംഗിലായിരുന്നു. തിരിച്ചുവിളിക്കാം എന്ന് രണ്ടാമതും മൂന്നാമതും വിളിച്ചപ്പോഴൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ആറുപ്രാവശ്യം വിളിച്ചപ്പോൾ ആ സൂം മീറ്റിംഗ് കട്ടായി പോയി. അപ്പോ ആ കുട്ടിയോട് ഞാൻ പറഞ്ഞു; ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞില്ലെ എന്ന്. ഇത്രയും സമയം വളരെ പ്രധാനപ്പെട്ട മീറ്റിംഗായിരുന്നു. പിന്നെ ഒരു കാര്യം പറയാനുണ്ടെന്ന് കുട്ടി പറഞ്ഞപ്പോൾ സ്വന്തം എംഎൽഎയോട് പറഞ്ഞുകൂടെ. അത് എന്താ പറയാത്തതെന്ന് ചോദിച്ചു. അവിടത്തെ എംഎൽഎയെ അറിയാമോ എന്ന് ചോദിച്ചപ്പോ അറിയില്ലെന്ന് കുട്ടി പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎൽഎയെ അറിഞ്ഞിരിക്കണമെന്ന് ഞാൻ പറഞ്ഞു.
ഫ്രണ്ട് തന്നെ നമ്പറാണെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ അത് ശരിക്കും ഫ്രണ്ടല്ല. ശത്രുവാണ്. എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. എന്നെ വിളിച്ചയാൾ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കിൽ എന്തിന് ആ കോൾ റെക്കോർഡ് ചെയ്യണം. ആറ് തവണ എന്തിന് വിളിച്ചു. ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോർഡ് ചെയ്തത്. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് എറ്റവും നന്നായി പെരുമാറുന്ന ആളാണ് ഞാൻ. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയാണ്. സ്വന്തം അച്ഛന്‌റെയോ ചേട്ടന്‌റെയോ പ്രായമുളള ഒരാളാണ് ഞാനെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരമായ സൂരജ് മുകേഷിന്റെ വീഡിയോയ്ക്ക് കീഴിൽ കമന്റ് പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെയാണ്.
ഗൂഗിൾ മീറ്റിൽ അധ്യാപകൻ ക്ലാസ്സ് എടുക്കുമ്പോൾ ഒരു കുട്ടിയുടെ പേര് എടുത്തു പറഞ്ഞു ക്ലാസിൽ ശബ്ദം ഉണ്ടാക്കരുത് എന്നു. പിന്നെ അവിടെ സംഭവിച്ചത് അധ്യാപകനെ കൊണ്ട് അതേ സ്കൂൾ ഗ്രൂപ്പിൽ കുട്ടിയുടെ മാതാപിതാക്കൾ മാപ്പ് പറയിച്ചു. കുട്ടിയെ പേരെടുത്തു പറഞ്ഞ് ഇൻസൾട്ട് ചെയ്തു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഇത് പറയാനുള്ള കാരണം പഴയ കാലമല്ല സർ. ആ കുട്ടി പറയുന്ന കാരണം എന്താണ് എന്ന് കേൾക്കാനുള്ള ഒരു ഉത്തരവാദിത്വം കേരളത്തിലുള്ള ജനപ്രതിനിധിയായ mLA ക്കു ഉണ്ട്. അല്ലെങ്കിൽ ഇതുപോലുള്ള കോൾ അറ്റൻഡ് ചെയ്യാൻ ഒരു അസിസ്റ്റന്റ് നെ വയ്ക്കുക തിരക്കേറിയ ഗൂഗിൾ മീറ്റ് ചെയ്യാൻ പുതിയ ഒരു സിം കാർഡ് എടുക്കണം.
Find out more: