കോൺഗ്രസ് നേതാക്കളെ പ്രശംസിച്ച് യാക്കോബായ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്!  തനിക്ക് ഏറെ ഇഷ്ടമുള്ളവരാണ് വി ഡി സതീശനും പി ടി തോമസുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. നാല് വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്ത കോൺഗ്രസ് നേതാക്കളാണ് രണ്ടു പേരുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ. അഴിമതിയുടെ കറ പുരളാത്തവർ. സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ധാർമിക നിലപാട് ഉള്ളവർ. മതേതരത്വം മുറുകെ പിടിക്കുന്നവർ. ഇവർ രണ്ടു പേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേ "എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ്‌ നേതാക്കൾ ആണ് ഇവർ രണ്ടും (വി ഡി സതീശനും പി ടി തോമസും). നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ. 





   മത-സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതുജീവൻ നൽകുവാൻ ഈ നേതാക്കൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു." ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു."രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/വർഗീയ ശക്തികളാണ്. "സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം." എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.






  അതേസമയം, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു.  അതേസമയം കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ്എൻഡിപി യോഗമാണെന്ന് തുഷാർ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും താഷാർ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തുഷാറിന്റെ പ്രതികരണം. ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെക്കുറിച്ച് ജെപി നദ്ദയുമായി ചർച്ച ചെയ്തു. സ്ഥാനങ്ങളെക്കുറിച്ചുള്ള പട്ടിക ബിജെപി ദേശീയ അധ്യക്ഷന് കൈമാറി. അനുകൂല നടപടിയുണ്ടാകുമെന്ന് നദ്ദ ഉറപ്പുനൽകിയെന്നും തുഷാർ പറഞ്ഞു. 






  സംസ്ഥാനത്ത് എസ്എൻഡിപിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് നദ്ദയുമായി ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെത്തുടർന്നാണ് കേരളത്തിൽ വീണ്ടും 'ലവ് ജിഹാദ്' ചർച്ചയായിരിക്കുന്നത്. ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദിനും കേരളത്തിലെ കത്തോലിക്ക പെൺകുട്ടികൾ ഇരയാകുന്നുവെന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് ആരോപിച്ചത്. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
 

Find out more: