നേടിയതെല്ലാം കഷ്ടപ്പെട്ടിട്ട് തന്നെയാണ്, ഒന്നും എളുപ്പത്തിൽ കിട്ടിയതല്ല; നിഖില വിമൽ! മലയാളത്തിലും തമിഴിലുമായി നല്ല കുറേ ചിത്രങ്ങളുമായി തിരക്കിലാണ് നടി. അതിനിടയിൽ എസ് എസ് മ്യൂസിക് ചാനലിന്റെ പോട്കാസ്റ്റ് വീഡിയോയിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും, തുടക്കകാലത്തെ കുറിച്ചും നിഖില വിമൽ സംസാരിക്കുകയുണ്ടായി അമ്മ ഡാൻസ് ടീച്ചറും അച്ഛൻ എഴുത്തുകാരനുമാണ്, അതുകൊണ്ട് സിനിമയിലേക്ക് വരുന്നതിന് കുടുംബത്തിൽ നിന്ന് വലിയ എതിർപ്പുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. മറ്റൊരു കലയായിട്ട് മാത്രമാണ് അച്ഛനുമമ്മയും സിനിമയെ കണ്ടിരുന്നത്. പതിമൂന്നാം വയസ്സിലാണ് സിനിമയിലേക്കുള്ള ആദ്യത്തെ അവസരം വരുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമേട്ടന്റെ പെങ്ങളായി തുടക്കം. ആ സിനിമയിൽ അഭിനയിച്ചതെല്ലാം ലെജന്റ്‌സ് ആയിരുന്നു.
പക്ഷേ എന്താണ് സിനിമ എന്നോ, അതിന്റെ വില എന്താണെന്നോ എനിക്കറിയില്ലായിരുന്നു. ഇന്ന് മലയാള സിനിമയുടെ അഴകിയ ലൈലയായിട്ടാണ് നിഖില വിമൽ അറിയപ്പെടുന്ന. ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറെ തന്നെയാണ്. തുടക്കത്തിലുള്ള എന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കിൽ ചേച്ചിയോ കസിൻസോ ഒക്കെയാണ്. അങ്ങനെയുള്ള സിനിമകളെ കുറിച്ചോർത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകൾ തിരഞ്ഞെടുക്കാൻ ഞാൻ പഠിച്ചത് ആ തെറ്റുകളിൽ നിന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ കുറ്റബോധം പോയി. എനിക്ക് മനേജർ ഒന്നുമില്ല, എന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നതും, പേമെന്റിനെ കുറിച്ച് സംസാരിക്കുന്നതും, കോർഡിനേറ്റ് ചെയ്യുന്നതും എല്ലാം ഞാൻ തന്നെയാണ്. സിനിമയിൽ ഒന്നും എനിക്ക് എളുപ്പത്തിൽ കിട്ടിയതല്ല, കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തത്.
അതിൽ അഭിമാനമുണ്ട്. ശരിക്കും ഭയങ്കര മടിയുള്ള ആളാണ് ഞാൻ, ആ ഞാൻ ഇത്രയൊക്കെ തനിച്ച് ചെയ്തു എന്ന് പറയുന്നത് തന്നെ എനിക്ക് സ്വയം അഭിമാനം തോന്നുന്ന കാര്യമാണ്. ഒരു സിനിമ ഹിറ്റായതിന് ശേഷം ഒരിക്കൽ മമ്മൂക്കയെ കണ്ടിരുന്നു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ, ബ്രേക്കിലാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. എന്തുണ്ടായിട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എന്ത് നേടി എന്ന് കരുതിയാണ് നീ ബ്രേക്ക് എടുക്കുന്നത്, ഇപ്പോൾ നീ ബ്രേക്ക് എടുത്താൽ പിന്നെ എന്നും ബ്രേക്ക് എടുത്ത് മാറി നിൽക്കുന്നതാവും നല്ലത് എന്നദ്ദേഹം പറഞ്ഞു. അതും എനിക്ക് വലിയ തിരിച്ചറിവായിരുന്നു. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ സിനിമയിലെ ലക്ഷ്വറിയോട് താത്പര്യമില്ല എന്നും നിഖില പറയുന്നു. പിന്നീട് തമിഴിൽ നിന്ന് ചില സിനിമകൾ വന്നു.
അത് ചെയ്തുവെങ്കിലും, ഒന്നും റിലീസായില്ല. വളരെ മോശം അനുഭവമായിരുന്നു അത്. പൈസയും കൃത്യമായി കിട്ടില്ല, വണ്ടിക്കൂലിയും തരില്ല, ഏതെങ്കിലും ട്രെയിനിൽ കയറ്റി വിടുന്ന അവസ്ഥയായിരുന്നു. അതിന് ശേഷം അഭിനയിക്കാൻ തന്നെ മടിയായിരുന്നു. സിനിമയേ വേണ്ട എന്ന് കരുതിയിരുന്നപ്പോഴാണ് ശ്രീബാല എന്ന സംവിധായികയുടെ ആദ്യ ചിത്രത്തിലേക്ക് അവസരം വരുന്നത്. എന്റെ ആദ്യ ചിത്രത്തിൽ സത്യൻ അന്തിക്കാട് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ചേച്ചി. അതുകൊണ്ട് തന്നെ ആ സിനിമ ഏറ്റെടുത്തു. അത് ഹിറ്റായി. അതിന് ശേഷമാണ് തമിഴിൽ നിന്ന് വെട്രിവേൽ എന്ന സിനിമ വന്നത്. അത് മികച്ച വിജയമായതോടെ സിനിമയിൽ നിന്ന് നല്ല അവസരങ്ങൾ വന്നു തുടങ്ങി. അതിന് ശേഷമാണ് സിനിമ കൂടുതൽ സീരിയസായി എടുത്തത്.
Find out more: