ചർച്ചയായി 'വികസന രാഷ്ട്രീയം; നുകൂലമെന്ന് വിലയിരുത്തി എൽഡിഎഫ്! ദീർഘകാലം യുഡിഎഫ് കോട്ടയായി നിലനിന്നിരുന്ന തൃക്കാക്കര ഇടത്തേയ്ക്ക് ചായാനുള്ള സാഹചര്യം നിലവിലുണ്ടെന്നാണ് എൽഡിഎഫ് നേതാക്കൾ കണക്കുകൂട്ടുന്നത്. കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിക്കുകയും യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തൃക്കാക്കരയിൽ കൂടുതൽ പ്രതീക്ഷയിൽ സിപിഎം. പദ്ധതി കേരളത്തിൻ്റെ വികസനത്തിന് ആവശ്യമാണെന്നും യുഡിഎഫ് വികസനം തടസ്സപ്പെടുത്തുകയാണെന്നുമായിരിക്കും എൽഡിഎഫ് പ്രചാരണത്തിൽ വാദിക്കുക. 





  കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഒരു സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് തൃക്കാക്കര മണ്ഡലത്തിൽ ഇൻഫോപാർക്കിനോടു ചേർന്നാണ്. മണ്ഡലത്തിൻ്റെ കിഴക്കു വശത്തുകൂടി കടന്നു പോകുന്ന പാതയിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അടക്കം നേതൃത്വത്തിൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന കെ റെയിൽ പ്രതിഷേധമായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിവാദവിഷയം. തൃക്കാക്കരയിൽ തൻറെ പിന്തുണ വികസന രാഷ്ട്രീയത്തിനാണ് എന്ന പ്രസ്താവനയിലൂടെ കെ വി തോമസ് നിലപാട് ഏകദേശം വ്യക്തമാക്കിക്കഴിഞ്ഞു.നിലവിൽ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അടക്കം നേതൃത്വത്തിൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന കെ റെയിൽ പ്രതിഷേധമായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിവാദവിഷയം. 





  കെ റെയിൽ പദ്ധതി അടക്കം ചർച്ചാ വിഷയമാകുന്ന തെരഞ്ഞെടുപ്പിൽ ഈ സാഹചര്യം എൽഡിഎഫിന് അനുകൂലമായേക്കും. യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിലും പാർട്ടി നേതൃത്വത്തിൻ്റെ നിലപാടറിയണം എന്നാണ് കെ വി തോമസ് പറയുന്നത്. എന്നാൽ കെ വി തോമസിനെതിരെ കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ് എന്നതാണ് ശ്രദ്ധേയം. അച്ചടക്ക നടപടിയ്ക്ക് പിന്നാലെ കെപിസിസിയുമായി ഇടഞ്ഞു നിൽക്കുന്ന കെ വി തോമസിൻ്റെ നിലപാട് തൃക്കാക്കരയിൽ നിർണായകമാണ്. 






  ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും കോൺഗ്രസിനും താഴേത്തട്ടുകളിൽ സ്വാധീനമുള്ള മണ്ഡലത്തിൽ യുഡിഎഫ് നിലപാടുകളെ എതിർത്ത് കെ വി തോമസ് രംഗത്തെത്തിയതാൽ മുന്നണിയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് നേരിടുന്ന പ്രശ്നങ്ങളും സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതാവസ്ഥയും നേട്ടമാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിൽ നേടിയ വിജയമാണ് എൽഡിഎഫിന് ഊർജം പകരുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ എൽഡിഎഫ് സീറ്റുകളുടെ എണ്ണം നൂറായി ഉയർത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

Find out more: