ഒരു നൂറ്റാണ്ട് മുൻപ് ഓരോ ഇഷ്ടികകളായി പടുതുയർത്തിയ ഇന്ത്യ ഇന്നു കൺമുന്നിൽ തകർന്നു വീഴുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു നൂറ്റാണ്ട് മുൻപ് ഓരോ ഇഷ്ടികകളായി പടുതുയർത്തിയ ഇന്ത്യ ഇന്നു കൺമുന്നിൽ തകർന്നു വീഴുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  ബിജെപി സർക്കാരിനു കീഴിൽ നടക്കുന്നത് ഏകാധിപത്യമാണെന്നും രാജ്യത്തെ ജനാധിപത്യം മരണക്കിടക്കയിലാണെന്നും ആരോപിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു നൂറ്റാണ്ട് മുൻപ് ഓരോ ഇഷ്ടികകളായി പടുതുയർത്തിയ ഇന്ത്യ ഇന്നു കൺമുന്നിൽ തകർന്നു വീഴുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ക്രൂരമായി ആക്രമിക്കുന്നതാണ് നിലവിലെ രീതിയെന്നും രാഹുൽ വിമർശിച്ചു.




  എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചത്.പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ നാഷണൽ ഹെറാൾഡിൻ്റെ ഓഫീസ് റെയ്ഡ് ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിൻ്റെ വാക്കുകൾ. റെയ്ഡിനു പിന്നാലെ ഓഫീസ് ഭാഗികമായി സീൽ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുൻപ് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.വിലക്കയറ്റം, തൊഴിലില്ലായ്മ, അക്രമങ്ങൾ തുടങ്ങി ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നത്തിനെതിരെയും പ്രതിഷേധം ഉയരരുത് എന്നാണ് സർക്കാരിൻ്റെ അജണ്ട എന്ന് രാഹുൽ പറഞ്ഞു.





  ഇപ്പോൾ രാജ്യത്ത് ജനാധിപത്യമില്ല. ഇവിടെ നാലു പേരുടെ ഏകാധിപത്യം മാത്രമാണുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത് ആരായാലും അവരെ ക്രൂരമായി ആക്രമിക്കുകയും അവരെ ജയിലിലടയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ നാണക്കേടാണെന്നും നിരുത്തരവാദിത്തപരമാണെന്നും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കുറ്റ്പപെടുത്തി. രാഹുലിൻ്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയാണ് രാജ്യത്തെ ജനാധിപത്യം വിലക്കിയതെന്നും അടിയന്തരാവസ്ഥ ഓർമിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നടത്തിയ അഴിമതികൾ മറച്ചു വെക്കാനായി സർക്കാർ സംവിധാനങ്ങളെ കുറ്റപ്പെടുത്തുന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ നിയന്ത്രിക്കപ്പെടുന്നത് നാലഞ്ചു പേരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ഇത് ഏകാധിപത്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.




  രണ്ടോ മൂന്നോ വ്യവസായികൾക്കു വേണ്ടി രണ്ട് പേർ ചേർന്ന് രാജ്യം ഭരിക്കുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും രാഹുൽ ആരോപിച്ചു. എന്നാൽ കോൺഗ്രസിനെ ജനങ്ങൾ തുടർച്ചയായി പരാജയപ്പെടുത്തുന്നതിന് രാജ്യത്തെ ജനാധിപത്യം നശിച്ചെന്ന് പറയേണ്ട കാര്യമില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ജന്തർ മന്ദർ ഒഴികെ ന്യൂഡൽഹിയിൽ എല്ലായിടത്തും പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളും ഗതാഗതക്കുരുക്കും മുൻനിർത്തി തലസ്ഥാനത്ത് ഓഗസ്റ്റ് 5ന് ഒരു പ്രതിഷേധ പരിപാടിയ്ക്കും അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡൽഹി പോലീസ് നിലപാട്.



 നാഷണൽ ഹെറാൾഡ് ഓഫീസ് താഴിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്കു നേർക്ക് മാർച്ച് നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Find out more: