ചില നേതാക്കളുടെ മക്കൾക്ക് സീറ്റ് ആവശ്യപ്പെട്ടു; ബിജെപി പാർട്ടിയിൽ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാന മന്ത്രി മോദി! മറ്റ് പാർട്ടികളിലെ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ ബിജെപിക്ക് നിലപാട് സ്വീകരിക്കേണ്ടതുള്ളതിനാൽ ഈ ആവശ്യം തള്ളുകയായിരുന്നു. നേതാക്കൾ സീറ്റ് ആവശ്യപ്പെടുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും ചൊവ്വാഴ്ച ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപിയിൽ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ചില എംപിമാരും മുതിർന്ന നേതാക്കളും മക്കൾക്ക് സീറ്റ് ആവശ്യപ്പെട്ടു.
പാർട്ടിയുടെ പോരാട്ടം കുടുംബാധിപത്യത്തിനെതിരെയാണെന്ന് ഓർക്കണമെന്നും ആരുടെയും പേരെടുത്ത് പറയാതെ മോദി യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്നാഥ് സിങിൻ്റെ മകൻ പങ്കജ് സിങ് നോയിഡയിൽ നിന്ന് ഇത്തവണയും മത്സരിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. നേതാക്കളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കുടുംബാധിപത്യം ജാതീയതയിലേക്ക് നയിക്കും.തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെങ്കിലും തിരിച്ചടി നേരിട്ടതും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുകയും ചെയ്യാത്ത മേഖലകളിലെ വീഴചകൾ പരിശോധിക്കാൻ പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെയുള്ള നാലിടത്തും മികച്ച വിജയം നേടിയതിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി മോദിക്കും നേതാക്കൾ സ്വീകരണം നൽകി. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിനിടയിലാണ് പ്രധാനമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്. പാകിസ്ഥാൻ പിന്തുണയോടെ തീവ്രവാദികൾ കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരെ വംശഹത്യ ചെയ്തെന്നാണ് ചിത്രത്തിലെ വാദം. ഇത്തരം ചിത്രങ്ങളാണ് സത്യം വെളിച്ചത്തു കൊണ്ടുവരുന്നതെന്നും എന്നാൽ ചിത്രത്തെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരുടെ കഥ പറയുന്ന കശ്മീർ ഫയൽസ് ചലച്ചിത്രത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തി. ഇത്തരം സിനിമകൾ സത്യം വെളിച്ചത്തു കൊണ്ടുവരുന്നവയാണെന്നും ഇതുപോലുള്ള സിനിമകൾ ഇനിയും പുറത്തിറങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ആം ആദ്മി പാർട്ടിയുടെ കുതിപ്പിൽ ബിജെപിയും കോൺഗ്രസും പഞ്ചാബിൽ തകരുകയായിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവടങ്ങളിൽ ബിജെപി അധികാരമുറപ്പിച്ചപ്പോൾ പഞ്ചാബ് മാത്രമാണ് നഷ്ടമായത്.
Find out more: