ഇനി പ്രൈവറ്റ് ജോലിക്കാർക്കും ആരോഗ്യ സേതു നിർബന്ധം ആണ്. ലോക്ക് ഡൗൺ സമയത്ത് എല്ലാവർക്കും ഉപയോഗിക്കാനായി നിർമ്മിച്ച ഒരു അപ്ലിക്കേഷൻ ആണ് ആരോഗ്യ സേതു എന്നത്. സര്‍ക്കാര്‍ മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കണ്ടെയ്ൻമെന്റ് സോണിലെ ഓരോ വ്യക്തികളേയും കൃത്യമായി പ്രത്യേകം നിരീക്ഷിക്കാൻ അധികൃതർക്ക് ഇതുവഴി സാധിക്കും.

 

  സംശയാസ്പദമായ കേസുകളിൽ ആവശ്യമെങ്കിൽ ക്വാറന്റൈനിലേക്ക് മാറ്റാൻ അടക്കമുള്ള നടപടികൾ അതിവേഗം ഏർപ്പെടുത്താം. മെയ് 4 മുതല്‍ ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. “ജീവനക്കാർക്കിടയിൽ ഈ ആപ്ലിക്കേഷന്റെ നൂറ് ശതമാനം ഉപയോഗം ഉറപ്പാക്കേണ്ടത് അതത് സ്ഥാനങ്ങളുടെ തൊഴിൽ ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും,” എന്നാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

 

 

  റെഡ് സോണുകളില്‍ ഉൾപ്പെടെ 33% ജീവനക്കാരുമായി ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആപ്പ് ഉപയോഗിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് ബാധിതനുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്‌ ഈ ആപ്പിലൂടെയാണ് സർക്കാർ ട്രാക്ക് ചെയ്യുക. ഇതിനനുസരിച്ച് കൂടിയ റിസ്കിലോ അല്ലെങ്കിൽ ചെറിയതോതിൽ റിസ്കിലോ ഉള്ള ജീവനക്കാർ ഓഫീസിൽ വരാൻ പാടില്ല.

 

  ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ.കൊറോണ വൈറസ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്‌ക് എന്ന അലർട്ട് ലഭിക്കും. തുടർന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണം എന്നാണ് നിർദ്ദേശം.

 

  നേരത്തെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. മിനിസ്ട്രി ഓഫ് പേർസണൽ, പബ്ലിക് ഗ്രിവൻസസ് ആൻഡ് പെൻഷൻസ് ആണ് പുതിയ മെമ്മോറാണ്ടം പുറത്തിറക്കിയത്. ഔട്ട്‌സോഴ്‌സ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.  

 

 

  പക്ഷേ ഓഫീസ് പ്രവിശ്യകളിലും സെൻസിറ്റീവ് ലൊക്കേഷനുകളിലും ഓപ്പറേഷണൽ ഏരിയയിലും ആപ്പ് ഉപയോഗം വേണ്ട എന്നാണ് ആർമി അംഗങ്ങളോട് ഇന്ത്യൻ ആർമി പറഞ്ഞിരിക്കുന്നത്. പ്രസാർഭാരതിയും ജീവനക്കാരോട് നിർബന്ധമായും ആരോഗ്യ സേതു ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയും 13 ലക്ഷം ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആപ്പ് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു.

 

 

  ജീവനക്കാരോടും വിമുക്തഭടന്മാരോടും അവരുടെ കുടുംബാംഗങ്ങളോടും ആപ്പ് ഡൌൺലോഡ് ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും ഇന്ത്യൻ ആർമി ആവശ്യപ്പെട്ടിട്ടുണ്ട്.  യൂസറിന്റെ സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനാവും. എങ്ങനെ സ്വയം സാമൂഹിക അകലം പാലിച്ച് കഴിയണമെന്നും രോഗലക്ഷണമുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും ആപ്പ് വിശദീകരിക്കും.

 

 

  കേന്ദ്രസർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ആരോഗ്യ സേതു ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഡൗൺലോഡ് ചെയ്ത സ്മാർട്ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം.   ഇന്ത്യൻ സർക്കാർ സർക്കാർ പുറത്തിറക്കിയ ആപ്പിന്റെ പേര് ആരോഗ്യ സേതു അഥവാ Aarogya Setu എന്നാണ് എന്നാൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യ സംഘം AarogyaSetu.apk പേരിൽ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നത്.

 

 

  ഈ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ ഡിവൈസിൽ സേവ് ചെയ്തിരിക്കുന്ന വ്യക്തികളുടെ കോണ്ടാക്ട് വിവരങ്ങൾക്കൊപ്പം മറ്റ് പല നിർണായക വിവരങ്ങളും ഈ രഹസ്യാന്വേഷണ ഏജൻസികൾക്ക് യൂസർ അറിയാതെ ചോർത്തിയെടുക്കാനാവും. ആരോഗ്യ സേതു ഉപയോഗിക്കാൻ ഗവൺമെന്റ് ആവശ്യപ്പെടുമ്പോഴും ഒരു വിഭാഗം ആളുകള്‍ ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ആശങ്ക ഉന്നയിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ സേതു ആപ്ലിക്കേഷൻ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആപ്പിന്റെ പേര് ഉപയോഗിച്ചാണ് പാക്ക് ചാരൻമാർ രാജ്യത്തെ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ നീക്കം നടത്തുന്നത്.

 

   രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്രം. കോവിഡ് ഹോട്ട്സ്പോട്ടുകളാണ് കണ്ടെയ്ൻമെന്റ് സോൺ. രാജ്യത്തെ റെഡ് സോണിൽ ഉൾപ്പെട്ട 130 ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് നിർദേശം. സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങളും ആരോഗ്യ സേതു വഴി നൽകും. ആപ്പ് ഉപയോഗം നിര്ബന്ധമാക്കുന്നതിന് പുറമേ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വീടുകൾ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

మరింత సమాచారం తెలుసుకోండి: