ഒമർ ലുലുവിന്റെ നല്ല സമയ'ത്തിന് എ സർട്ടിഫിക്കറ്റ്! അദ്ദേഹത്തിന്റെ ആദ്യ എ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമ കൂടിയാണിത്. ചിത്രം നവംബർ 25നു തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഇർഷാദ് ആണ് നായകനായെത്തുന്നത്.ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "നല്ല സമയത്തിന് " എ സർട്ടിഫിക്കറ്റ്. ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. നവാഗതനായ കലന്തൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ്. സിനു സിദ്ദാർത് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. കാസ്റ്റിംഗ് വിശാഖ്, പി ആർ ഓ പ്രതീഷ്.



  
നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നീ അഞ്ചു പുതുമുഖങ്ങൾ നായികമാരായെത്തുന്ന നല്ല സമയത്തിൽ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു. അതേസമയം മലയാള സിനിമ ഇൻഡസ്ട്രിയിൽ ട്രോളുകളും കളിയാക്കലുകളും ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന സംവിധായകനാണ് ഒമർ ലുലു. ബോക്‌സോഫീസിൽ കോടികൾ വാരിക്കൂട്ടിയ തന്റെ ചിത്രം ചങ്ക്സിനു പോലും നേരിടേണ്ടി വന്നത് വലിയ ട്രോളുകളും കളിയാക്കലുകളും ആണ്. എല്ലാ കളിയാക്കലുകളേയും വിമർശനങ്ങളേയും മുന്നോട്ടുള്ള ഊർജമായി കാണുന്ന താരം ഇപ്പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.





    ആരാധരേ ശാന്തരാകുവിൻ എന്ന ഡയലോഗ് സഹപ്രവർത്തകരേ ശാന്തരാകുവിൻ എന്ന് കുറിക്കുകയാണ് ഒമർ ലുലു.ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതി നടു റോട്ടിൽ പായ വിരിച്ചു കിടക്കുന്ന ഫോട്ടോ ഇട്ടുകൊണ്ട് എഴുതിയ വരികൾ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേൾക്കുന്ന എന്റെ സഹപ്രവർത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട, ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും' എന്നാണ് ഒമർ ലുലു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.



  

ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്റെ ചിത്രത്തിന്റെ റിലീസ് അടുക്കാറായെന്നും റിലീസ് ദിവസം കൊറിയയിലേയ്ക്ക് പോകാതെ കേരളത്തിൽ തന്നെ നിൽക്കാൻ പറ്റുമെന്നും പ്രതീക്ഷിക്കുന്നതായും ഒമർലുലു മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വിവാദമായ പത്രസമ്മേളനത്തെ ട്രോളുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിനിമയെ വിമർശിക്കുന്നതിനെതിരെയാണ് റോഷൻ ആൻഡ്രൂസ് സംസാരിച്ചത്.

Find out more: