രണ്ടുവട്ടം അബോർഷനായപ്പോൾ പേടിച്ചു; സുജാത മോഹന്റെ 42 വർഷത്തെ ദാമ്പത്യ ജീവിതം! തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാമായി നാൽപത് വർഷത്തിലേറെയായി പാടിക്കൊണ്ടിരിക്കുകയാണ് സുജാത. പാട്ടിന്റെ ലോകത്ത് മാത്രമല്ല, ജീവിതത്തിലും ആ സന്തോഷം പ്രതിഫലിക്കുന്നുണ്ട്. സുജാതയുടെ പാട്ടു പോലെ മൃദുലവും സഗീതാത്മവുമാണ് കുടുംബജീവിതം. ഒരു അഭിമുഖത്തിൽ സുജാതയും മോഹനും തങ്ങളുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. മലയാളികൾക്ക് എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് സുജാത മോഹന്റേത്. മലയാളികൾ മാത്രമല്ല, തമിഴ് നാട്ടിലും സുജാതയുടെ ശബ്ദത്തിനും പാട്ടിനും വലിയൊരു കൂട്ടം ആരാധകരുണ്ട്. ചെമ്പൈ സ്വാമിയുടെ കുടുംബവുമായി മോഹനും കുടുംബത്തിനും വലിയൊരു ബന്ധമുണ്ട്. 





അദ്ദേഹം കച്ചേരിക്കൊക്കെ വരുമ്പോൾ മോഹന്റെ വീട്ടിലാണത്രെ തങ്ങുന്നത്. അങ്ങനെ ഒരു കച്ചേരിക്ക് വന്നപ്പോൾ ചെമ്പൈ സ്വാമിയ്‌ക്കൊപ്പം മോഹനും പോയി. ആ ചടങ്ങിൽ യേശുദാസും ഉണ്ടായിരുന്നു. യേശുദാസിന്റെ നാടകങ്ങളിൽ പാട്ടു പാടിയിരുന്ന ഏഴ് വയസ്സുകാരിയെ അദ്ദേഹം പരിചയപ്പെടുത്തി. അന്നാണ് സുജാതയെ ആദ്യമായി കാണുന്നത്. സത്യത്തിൽ ഏഴാം വയസ്സിലാണ് മോഹൻ ആദ്യമായി സുജാതയെ കാണുന്നത്. അന്ന് മോഹന് 19 വയസ്സായിരുന്നു. ഒരു ചെറിയ കുട്ടി, അങ്കിൾ എന്ന് വിളിച്ചു വന്ന ആ കുട്ടി എങ്ങനെ തന്റെ ജീവിത സഖിയായി എന്ന് മോഹൻ തന്നെ പറയുന്നുണ്ട്. അതിന് യേശുദാസിനും ചെമ്പൈയി സ്വാമിയ്ക്കും വലിയ ഒരു പങ്കുണ്ടെന്നാണ് ഇരുവരും പറയുന്നത്.ഒരിക്കൽ ചെമ്പൈ സ്വാമിയാണ് യേശുദാസിനോട് ചോദിച്ചത്, 'നിന്റെ കൂടെ പാടുന്ന പെൺകുട്ടിയെ എന്തുകൊണ്ട് മോഹന് വേണ്ടി ആലോചിച്ചുകൂടാ' എന്ന്.





 അവൾ ചെറിയ പെൺകുട്ടിയല്ലേ എന്ന് ദാസേട്ടൻ ചോദിച്ചുവത്രെ. 'അതിനെന്താ, വലുതാവുമല്ലോ' എന്നാണ് അതിന് സ്വാമി പറഞ്ഞ മറുപടി. അങ്ങനെ ആലോചന നടന്നു. വീട്ടുകാർ അന്വേഷിച്ചപ്പോൾ കുടുംബപരമായി യാതൊരു പ്രശ്‌നവുമില്ല.  അന്ന് സ്റ്റേജിൽ പാട്ട് പാടിയതിന് ശേഷം സുജാത അമ്മയുടെ അടുത്ത് പോകാതെ, തന്റെ അടുത്ത് വന്നിരുന്നത് മോഹൻ ഇന്നും ഓർക്കുന്നു. പിറ്റേ ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴുമ്പോൾ മോഹന്റെ പിന്നിൽ നിന്ന് ആ കൊച്ചു പെൺകുട്ടി പറഞ്ഞു, 'അമ്മേ ദേ നമ്മൾ ഇന്നലെ കണ്ട അങ്കിൾ' എന്ന്. പിന്നീട് പല വേദികളിൽ വച്ചും പരസ്പരം കാണുമായിരുന്നു. പ്രണയം ഒന്നുമില്ല, പ്രണയിക്കാനുള്ള പ്രായമൊന്നും സുജാതയ്ക്ക് ആയിട്ടില്ല.സുജാതയ്ക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് വിവാഹം നിശ്ചയിക്കുന്നത്. പതിനെട്ട് വയസ്സാവാതെ കല്യാണം കഴിക്കാൻ നിയമം സമ്മതിക്കാത്തതിനാൽ നിശ്ചയം കഴിഞ്ഞ് ഒന്നര വർഷം കാത്തിരുന്നു.




 പതിനെട്ടര വയസ്സായപ്പോഴായിരുന്നു വിവാഹം. വിവാഹ സമയത്ത് പീ ഡിഗ്രി പൂർത്തിയാക്കി നിൽക്കുകയായിരുന്നു സുജാത. അതിന് ശേഷം മൂന്ന് വർഷമെടുത്ത് പഠനം പൂർത്തിയാക്കി.  അന്ന് മോഹന് 19 വയസ്സായിരുന്നു. ഒരു ചെറിയ കുട്ടി, അങ്കിൾ എന്ന് വിളിച്ചു വന്ന ആ കുട്ടി എങ്ങനെ തന്റെ ജീവിത സഖിയായി എന്ന് മോഹൻ തന്നെ പറയുന്നുണ്ട്. അതിന് യേശുദാസിനും ചെമ്പൈയി സ്വാമിയ്ക്കും വലിയ ഒരു പങ്കുണ്ടെന്നാണ് ഇരുവരും പറയുന്നത്.ഒരിക്കൽ ചെമ്പൈ സ്വാമിയാണ് യേശുദാസിനോട് ചോദിച്ചത്, 'നിന്റെ കൂടെ പാടുന്ന പെൺകുട്ടിയെ എന്തുകൊണ്ട് മോഹന് വേണ്ടി ആലോചിച്ചുകൂടാ' എന്ന്. അവൾ ചെറിയ പെൺകുട്ടിയല്ലേ എന്ന് ദാസേട്ടൻ ചോദിച്ചുവത്രെ. 'അതിനെന്താ, വലുതാവുമല്ലോ' എന്നാണ് അതിന് സ്വാമി പറഞ്ഞ മറുപടി.

രണ്ടുവട്ടം അബോർഷനായി

Find out more: