അനുപമയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; അനുപമയുടെ ആവശ്യം ന്യായമാണ്! അനുപമയുടെ ആവശ്യത്തിൽ രണ്ട് നടപടികൾ സ്വീകരിച്ചു. വകുപ്പ് തലത്തിൽ അന്വേഷണം നടത്താൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സമരം ചെയ്ത അനുപമയുടെ ആവശ്യം ന്യായമെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ്.  ദത്ത് നടപടി പുരോഗമിക്കുന്നത് വഞ്ചിയൂർ കോടതിയിലാണെന്നും മന്ത്രി വ്യക്തമാക്കി. വിവരങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വകുപ്പിന് കഴിയുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.




   വിഷയം സങ്കീർണമാക്കരുതെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സ്റ്റേറ്റ് അഡോപ്ഷൻ കമ്മിറ്റി പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്. സമഗ്രമായ റിപ്പോർട്ട് ഞായറാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധാരണമായ ഒരു കേസാണിത്. പ്രതിബന്ധങ്ങൾ മറികടന്ന് കുഞ്ഞിനെ അമ്മയ്ക്ക് ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും വീണ ജോർജ്ജ് പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും. സമഗ്രമായ റിപ്പോർട്ട് ഞായറാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





   വിഷയത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി പറയുന്നതായി അനുപമ പറഞ്ഞു. പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ നടപടി സ്വീകരിക്കണം. കോടതി നടപടികൾ തുടരുമെന്നും വേണ്ടി വന്നാൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുമെന്നും അനുപമ വ്യക്തമാക്കി. അതേസമയം കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.  വിഷയത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി പറയുന്നതായി അനുപമ പറഞ്ഞു. പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ നടപടി സ്വീകരിക്കണം. കോടതി നടപടികൾ തുടരുമെന്നും വേണ്ടി വന്നാൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുമെന്നും അനുപമ വ്യക്തമാക്കി. പ്രതിഷധത്തിനും അമ്മയുടെ നിരാഹാര സമരത്തിനും ഒടുവിൽ, അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ സർക്കാർ ഇടപെടൽ. ദത്തുനൽകൽ നടപടികൾ നിർത്തിവയ്ക്കാൻ ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടർക്കും മന്ത്രി വീണാ ജോർജ് നിർദേശം നൽകിയതോടെ അനുപമ സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു. 




  സർക്കാർ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. ഉച്ചയോടെയാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നത്. ദത്ത് നടപടികളിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഔദ്യോഗികമായി അറിയക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രി വീണ ജോർജ് നൽകിയിട്ടുണ്ട്. വഞ്ചിയൂർ കുടുംബ കോടതിയിലാണ് ദത്ത് നടപടികളിൽ അന്തിമ വിധി പുറപ്പെടുവിക്കാൻ മാറ്റിവെച്ചിരിക്കുന്നത്. സർക്കാരും ശിശുക്ഷേമ സമിതിയും ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിക്കും.

మరింత సమాచారం తెలుసుకోండి: