ഓപ്പറേഷൻ സിന്ദൂർ; സിന്ദൂരം മായ്ക്കാൻ ഇറങ്ങിയവരെ മണ്ണിൽ കുഴിച്ചുമൂടി മോദി! നമ്മുടെ സഹോദരിമാരുടെ സിന്ദൂരും മയ്ക്കാൻ വന്ന ഭീകരർ പൊടിയായി മാറി. സിന്ദൂരം വെടിമരുന്നായി മാറിയപ്പോൾ അതിൻ്റെ ഫലം എല്ലാവർക്കും കാണാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനിറിൽ റാലിയിൽ രാജ്യത്തെ വിവിധ അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 'ഏപ്രിൽ 22ന് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുനീക്കി. പഹൽഗാമിലാണ് ആക്രമണം നടന്നതെങ്കിലും വെടിയുണ്ടകൾ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ തുളച്ചുകയറി. ഓരോ ഇന്ത്യക്കാരനും ഒരേ സ്വരത്തിൽ ഐക്യപ്പെട്ട് ഭീകരവാദത്തെ ഇല്ലാതാക്കാനും ഭകരർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ ഉറപ്പാക്കാനും തീരുമാനിച്ചു. ഇന്ത്യൻ സൈന്യത്തിൻ്റെ ധൈര്യം കൊണ്ടാണ് നമ്മൾ ശക്തമായി നിലകൊള്ളുന്നത്.





നമ്മുടെ സർക്കാർ മൂന്ന് സേനകൾക്കും സ്വതന്ത്ര്യം നൽകി. അവർ സംയുക്തമായി ഒരു കെണി ഒരുക്കി. പാകിസ്താൻ മുട്ടുകുത്താൻ നിർബന്ധിതരായി'- മോദി പറഞ്ഞു.
'എന്റെ സിരകളിൽ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. സിന്ദൂരം മായ്ക്കാൻ ഇറങ്ങിയവരെ മണ്ണിൽ കുഴിച്ചുമൂടി. ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയതിന് കണക്കുകൾ തീർത്തു. ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുന്നു. ആയുധങ്ങളിൽ അഭിമാനിച്ചിരുന്നവർ ഇന്ന് അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ഇത് പ്രതികാരമല്ല, നീതിയാണ്. ഇതാണ് ഓപ്പറേഷൻ സിന്ദൂർ. ഇത് ശക്തമായ ഇന്ത്യയുടെ രൗദ്ര രൂപമാണ്. നേരത്തെ അവരുടെ വീടുകളിൽ കയറിയ ശേഷമാണ് നമ്മൾ ആക്രമിച്ചത്, ഇപ്പോൾ നമ്മൾ അവരുടെ നെഞ്ചിൽ അടിക്കുന്നു.





 ഇതാണ് ഇന്ത്യയുടെ പുതിയ മുഖം. ഭീകരതയുടെ വേരുകൾ പിഴുതെടുക്കും'. അണുബോംബ് ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന ഭീഷണികളിൽ ഇന്ത്യ ഭയപ്പെടില്ല. പാകിസ്താനുമായി വ്യാപാരമോ ചർച്ചയോ ഉണ്ടാകില്ല, ചർച്ചകൾ ഉണ്ടെങ്കിൽ അത് പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം പാകിസ്താന് ലഭിക്കില്ല, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചതിന് അവർ വലിയ വില നൽകേണ്ടിവരുമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനിലെ ഒൻപത് വലിയ ഭീകര കേന്ദ്രങ്ങൾ 22 മിനിറ്റിനുള്ളിൽ ഇന്ത്യൻ സൈന്യം നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Find out more: