സംസ്ഥാനത്ത് ബുധനാഴ്ച പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌

 

 

 

 

 

 

 

25603 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്.  

 

 

 

 

 

 

7861 പേര്‍ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. 4662 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 57 പേരെയാണ് ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

 

 

 

 

 

 

2550 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍  2140 നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

 

 

 

 

സുപ്രീം കോടതിയും ഹൈക്കോടതിയും കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് കരുത്ത് പകരുന്നു. അത് നമ്മുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ നല്ല നിലയില്‍ നടത്തുന്നതിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: