എൽപിജി സിലിണ്ടറിന്റെ വില 500 രൂപയാക്കും.
ഒരു ലിറ്റർ പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയും വീതമാക്കും.
ദേശീയ വിദ്യാഭ്യാസ നയവും നീറ്റ് (NEET) പരീക്ഷയും തമിഴ്നാട്ടിൽ നടപ്പാക്കില്ല.
ഗവർണറുടെ ഓഫീസ് നിർത്തലാക്കണം, അതുവരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചിട്ടു വേണം ഒരു ഗവർണറെ നിയമിക്കേണ്ടത്.
തിരുക്കുറൾ ദേശീയ ഗ്രന്ഥമാക്കും.
പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സ്ത്രീ സംവരണം വേഗത്തിൽ നടപ്പാക്കും.
കേന്ദ്ര സർക്കാരിലേക്കുള്ള നിയമനങ്ങൾക്ക് നടത്തുന്ന പൊതുപരീക്ഷകൾ തമിഴ് ഭാഷയിലും നടത്തും.
റെയിൽവേ വകുപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക കണക്കുകൾ.
ഇന്ത്യയിലേക്ക് തിരിച്ചുവന്ന ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം നൽകും.
സംസ്ഥാനത്ത് വീണ്ടും ഭരണത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും.
ദേശീയപാതയിലെ ടോൾ ഒഴിവാക്കും.
പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി നൽകും. കോൺഗ്രസും ഇടതു പാർട്ടികളും മുസ്ലീം ലീഗും വിടുതലൈ സിർത്തൈകൾ കക്ഷിയും (വിസികെ) ഉൾപ്പെടെ ഡിഎംകെ മുന്നണിയായാണ് മത്സരിക്കുന്നത്. ഡിഎംകെ മുന്നണിയിലെ സീറ്റ് ധാരണ പ്രകാരം ഡിഎംകെ 21 സീറ്റീലും കെഡിഎംകെ ഒരു സീറ്റിലും (ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കും) കോൺഗ്രസ് ഒൻപത് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റിലും വിസികെ രണ്ട് സീറ്റിലും മുസ്ലീം ലീഗും എംഡിഎംകെ ഒരോ സീറ്റിലും വീതം മത്സരിക്കും.