സുപ്രിം കോടതിയോട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി!  പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് വിഷയങ്ങളിൽ വ്യക്തത തേടി സുപ്രീം കോടതിയെ രാഷ്ട്രപതി സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്ന ചോദ്യമാണ് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുർമു. നിയമസഭകൾ പാസ്സാക്കിയ ബില്ലുകൾ ലഭിക്കുമ്പോൾ ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്ക് മുന്നിലുള്ള ഭരണഘടനപരമായ മാർഗ്ഗങ്ങൾ എന്തൊക്കെ?
ബില്ലുകളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥർ ആണോ?





200-ാം അനുച്ഛേദ പ്രകാരം ഗവർണർമാർ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾ കോടതിയ്ക്ക് പരിശോധിക്കാനാകുമോ?
ഭരണഘടനയുടെ 361ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ഈ തീരുമാനങ്ങൾക്ക് ബാധകമല്ലേ?
ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി വ്യവസ്ഥ ഇല്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉത്തരവ് പുറപ്പെടുവിക്കാൻ ആകുമോ?
201ാം അനുച്ഛേദപ്രകാരം രാഷ്‌ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
ബില്ലുകളിൽ തീരുമാന എടുക്കാൻ ഭരണഘടനയിൽ രാഷ്ട്രപതിക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?






ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടണോ?
ബില്ലുകൾ നിയമം ആകുന്നതിന് മുൻപ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?
നിയമം നിലവിൽ വരുന്നതിന് മുമ്പ് ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണർമാരും എടുക്കുന്ന തീരുമാനങ്ങളിൽ ജുഡീഷ്യൽ പരിശോധന ആകാമോ?
രാഷ്ട്രപതിയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?





 
നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവർണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാൻ കഴിയുമോ?
ഭരണഘടന വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?
കേരളത്തിൽ പുതിയ നാല് റെയിൽവേ സ്റ്റേഷനുകൾ; ചെങ്ങന്നൂർ പമ്പ റെയിൽപാത ഉടൻ യാഥാർഥ്യമാകുമോ? അന്തിമ സർവേയ്‌ക്ക്‌ റെയിൽവേ  തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിലാണ് നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയോട് വ്യക്തത തേടിയുള്ള രാഷ്‌ട്രപതിയുടെ നടപടി. രാഷ്ട്രപതി വ്യക്തത തേടിയ വിഷയങ്ങൾ.ഇന്ത്യൻ ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്‌ട്രപതി സുപ്രീം കോടതിയോട് പതിനാല് വിഷയങ്ങളിൽ വ്യക്തത തേടിയത്.





 രാഷ്ട്രപതി ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് സുപ്രീം കോടതി വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നതെന്ന് രാഷ്‌ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ ചൂണ്ടിക്കാട്ടുന്നു.ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിൻ്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Find out more: