അവിനാശി അപകടത്തില്‍പ്പെട്ട് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ കേരളത്തിലെത്തിയാല്‍ എല്ലാ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

 

 

 

 

 

തൃശൂര്‍ സ്വദേശി ബിന്‍സിയുടെ തുടര്‍ ചികിത്സയെക്കുറിച്ചു കുടുംബം ആശങ്ക ഉന്നയിച്ചിരുന്നു.

 

 

 

 

 

 

 

 

ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ മാസം 20ന് അവിനാശിയില്‍ നടന്ന അപകടത്തില്‍ തൃശൂര്‍ സ്വദേശി ബിന്‍സിയുടെ തലയ്ക്ക് ഗുരുതരമായി പരിക്ക് ഉണ്ടായിട്ടുണ്ട്. 

 

 

 

 

 

 

 

 

അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും ബിന്‍നിക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മരിച്ച വിവരവും ബിന്‍സി അറിഞ്ഞിട്ടില്ല. പലപ്പോഴും ഞെട്ടിയുണ അവസ്ഥയിലുള്ള ബിന്‍സിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നീക്കം നടത്തുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ചികിത്സാ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്.

 

 

 

 

 

പലപ്പോഴും ബോധം  മറയുന്ന ബിന്‍സി സാധാരണ നിലയിലേക്ക് ഇതുവരെ മടങ്ങിവന്നിട്ടില്ല. കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള തുടര്‍ ചികിത്സയെക്കുറിച്ചുള്ള ആശങ്കയും കുടുംബം പങ്കുവചിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ ഈ അഭിപ്രായം. 

 

 

 

 

మరింత సమాచారం తెలుసుకోండి: