കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചിലിവന്‍റെ 25 ശതമാനം വഹിക്കാം എന്ന കേരളത്തിന്‍റെ നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്രം കേരളത്തിന് കത്ത് കൈമാറി. ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഈ മാസം ഒന്‍പതിന് കരാറില്‍ ഒപ്പിടാനാണ് നിലവിലെ ധാരണ. കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിതിന്‍ ഗഡ്‍കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല

మరింత సమాచారం తెలుసుకోండి: