ലോക്ക് ഡൗണിൽ തോന്നിയ ഒരു ഐഡിയ: വിറ്റുവരവ് ആറു കോടി രൂപ! മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള പതിനൊന്ന് കർഷകർ ചേർന്ന് ലോക്ക്ഡൗൺ കാലത്ത് പച്ചക്കറി വിൽക്കാൻ ഒരു കമ്പനി രൂപീകരിച്ചു. കർഷക ഉൽ‌പാദന കമ്പനിയായ കിസാൻ‌കണക്ട് ആണ് ഇതിനായി രൂപീകരിച്ചത്. ഓൺലൈൻ ഓർഡറനുസരിച്ച് പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കളിൽ എത്തിക്കുന്നതാണ് സംരംഭം. ലോക്ക്ഡൗൺ കാലത്ത് കർഷകർ കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു. വിപണിയിൽ പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം വലിയ സ്റ്റോക്ക് വിറ്റഴിക്കാൻ ആകാതെ കെട്ടിക്കടന്നതാണ് ഇതിന് കർഷകരെ പ്രേരിപ്പിച്ചത്.



മുംബൈ, പൂനൈ എന്നിവിടങ്ങളിലെ കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി ഒഴിവാക്കുന്നതിനാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. ഈ മേഖലയിലെ കർഷകർ ചേർന്ന് ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ആദ്യം രൂപീകരിച്ചത്. ഗ്രൂപ്പിലൂടെ മറ്റ് കർഷകരെയും കോർത്തിണക്കി ഗ്രൂപ്പ് വിപുലമാക്കി. ലോക്ക്ഡൗൺ കാലത്ത് 11 കർഷകർ ചേർന്ന് പച്ചക്കറി വിൽക്കാൻ രൂപീകരിച്ച കൂട്ടായ്മയിൽ ഒരു വർഷം കൊണ്ട് 481 പേർ അംഗങ്ങളായി. 40 ലക്ഷം രൂപയിൽ നിന്ന് 6 കോടി രൂപയിലേറെയായി വിറ്റു വരവ്.  പരമ്പരാഗത ഇടനിലക്കാരെയും വിതരണക്കാരെയും ഒക്കെ ഒഴിവാക്കി ഉപഭോക്താക്കളിൽ നേരിട്ട് പഴങ്ങളും പച്ചക്കറികളും ഒക്കെ എത്തിക്കാൻ സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ചു.



ഒറ്റ വർഷം കൊണ്ട് ഇവർ നേടിയ വരുമാനം 6.2 കോടി രൂപ വിറ്റുവരവാണ്. ദിവസവും ആയിരക്കണക്കിന് പഴം, പച്ചക്കറി ബോക്സുകൾ വിറ്റഴിക്കുന്നു . പെട്ടെന്നായിരുന്നു ഈ കർഷക കൂട്ടായ്മയുടെ വളർച്ച. 481-ഓളം കർഷകർ ഇപ്പോൾ കൂട്ടായ്മയിൽ അംഗങ്ങളാണ്. 4 കിലോഗ്രാം മുതൽ 10 കിലോഗ്രാം വരെ വരുന്ന പച്ചക്കറി ബാസ്ക്കറ്റുകൾ ഈ കൂട്ടത്തിലുണ്ട്. വൃത്തിയുള്ള ബോക്സുകളിൽ 24 മണിക്കൂറും ഓർഡർ അനുസരിച്ച് ഉത്പന്നങ്ങൾ എത്തിക്കും. ആദ്യം മാസം തന്നെ വൻകിട നഗരങ്ങളിൽ നിന്ന് ഇവർ നേടിയത് 40 ലക്ഷം രൂപയുടെ വിറ്റുവരവാണ്. 


മുംബൈയിലെയും പൂനൈയിലെയും 10പേരുടെകർഷക കൂട്ടായ്മയിൽ നിന്ന് 481 കർഷകരിലേക്ക് ഇത് എത്തിക്കഴിഞ്ഞു.  ചെറിയ കർഷക കൂട്ടായ്മയിൽ നിന്ന് വലിയ കൂട്ടായ്മയായി കിസാൻ കണക്ട്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർ നേരിട്ട് ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കും. ഒരു വർഷം കൊണ്ട് വിറ്റുവരവ് ആറ് കോടി രൂപയിലേറെ.

మరింత సమాచారం తెలుసుకోండి: