ടാറ്റായുടെ കോവിഡ് ആശുപത്രി ഉടൻ രംഗത്തിറങ്ങും. സ്രവ പരിശോധന നടത്താനുതകുന്ന ലബോറട്ടറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ആശുപത്രിയിലുണ്ടാകും. 128 കണ്ടെയ്‌നര്‍ യൂണിറ്റുകളിലായുള്ള ആശുപത്രിയില്‍ 210 ബെഡ് ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിക്കും. അവശേഷിക്കുന്നവ ക്വാറന്‍റൈന്‍ സൗകര്യത്തിനായി നീക്കിവയ്ക്കും. കാന്റീന്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്.

 

 

 

  മൂന്ന് സോണിലായാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കണ്ടെയ്‌നര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 5 കിടക്കകളുള്ള ഐസലേഷന്‍ വാര്‍ഡ്, രോഗം സ്ഥിരീകരിച്ചവര്‍ക്കു കഴിയാനുള്ള മൂന്നും ഒന്നും വീതം കിടക്കകളുള്ള വാര്‍ഡുകള്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുറികള്‍, ഫാര്‍മസി, എക്‌സറേ മുറി, ലാബ്, കന്റീന്‍ തുടങ്ങിയവ അടങ്ങിയതാണ് ആശുപത്രി. 545 കിടക്കകളാണ് ആകെയുള്ളത്. രോഗികളെ പാര്‍പ്പിക്കുന്ന മുറി ഒഴികെയുള്ളവ ശീതീകരിച്ചതാണ്. ഡക്ട് എസി സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.

 

 

  ആശുപത്രിക്കാവശ്യമായ 128 യൂണിറ്റുകളും എത്തിച്ച് ഘടിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകള്‍, കോണ്‍ക്രീറ്റ് സ്ട്രക്ചറില്‍ ഘടിപ്പിക്കുകയാണ് ചെയ്തത്. ആശുപത്രിക്കു ചുറ്റുമുള്ള വേലി, റോഡ്, പ്ലമിങ് ജോലികളാണ് ഇനി ബാക്കിയുളളത്. പ്രദേശം കുന്നിന്‍ ചെരിവായതിനാല്‍ മൂന്നു മേഖലകളാക്കി തിരിച്ചാണു നിര്‍മാണം പൂര്‍ത്തിയാകുന്നത്. സ്റ്റീലും ഉരുക്കും ചേര്‍ത്താണ് യൂണിറ്റുകള്‍ നിര്‍മിച്ചത്. 40 അടി നീളവും 10 അടി വീതിയുമുള്ളതാണ് ഒരു യൂണിറ്റ്. 400 ചതുരശ്ര അടിയാണ് ഒന്നിന്റെ വിസ്തീര്‍ണം.

 

 

  ഇങ്ങനെ 128 യൂണിറ്റുകളിലായി 51,200 ചതുരശ്ര അടിയാണ് ആശുപത്രിയുടെ വിസ്തീര്‍ണം. റോഡ്, വേലി തുടങ്ങിയവ അടക്കം അഞ്ച് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ഈമാസം 30നകം തന്നെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന ആശുപത്രി 60 കോടി ചിലവിട്ടാണ് പൂര്‍ത്തിയാക്കുന്നത്.
കേരളത്തില്‍ കൊവിഡ് വ്യാപന സമയത്ത് ആദ്യം ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ല കാസര്‍കോട് ആയിരുന്നു.

 

 

  ആദ്യം ലോക്ഡൗണ്‍ നടപ്പാക്കിയ ജില്ലകൂടിയായിരുന്നു. രോഗികള്‍ നൂറുകടന്നതോടെ സംസ്ഥാനം ആകെ ഭീതിയിലായിരുന്നു. അങ്ങനെയാണ് ജില്ലയ്ക്ക് സമ്മാനമായി ടാറ്റ കൊവിഡ് ആശുപത്രിയുടെ പ്രഖ്യാപനം അറിയിച്ചത്. മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടെയും പ്രത്യേക താല്‍പര്യം കൊണ്ടാണ് സംസ്ഥാനത്തെ ആദ്യകൊവിഡ് ആശുപത്രി ജില്ലയ്ക്ക് ലഭിക്കാന്‍ കാരണമായത്.സ്റ്റീലും ഉരുക്കും ചേര്‍ത്താണ് യൂണിറ്റുകള്‍ നിര്‍മിച്ചത്. ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് 60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്.

 

 

  യൂണിറ്റുകളുടെ നിര്‍മാണ ചെലവിനു പുറമേ ഇവിടെ എത്തിക്കാനുള്ള യാത്ര ചെലവും തൊഴിലാളികളുടെ കൂലിയും റോഡ്, പ്ലമിങ്, പ്ലമിങ്, എസി, ശുചിമുറി, കിടക്കകള്‍ തുടങ്ങി എല്ലാം ടാറ്റയാണ് ഒരുക്കുന്നത്.സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ കോവിഡ് ആശുപത്രിയാണിത്. ചണ്ഡിഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, മംഗളൂരു എന്നിവിടങ്ങളിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകള്‍ കണ്ടെയ്‌നറുകളില്‍ എത്തിച്ച്, ഇവിടെ നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറില്‍ ഘടിപ്പിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനിടെ, സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയുടെ പണി അന്തിമഘട്ടത്തില്‍.

 

 

 

  ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിനു കൈമാറുന്ന ആശുപത്രിയുടെ പണി 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പറഞ്ഞു. ഈമാസം 30നകം തന്നെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.   

Find out more: