പ്രതിദിനം 55,000ത്തോളം വാഹനങ്ങളാണ് ബൈപാസിലൂടെ നിലവിൽ കടന്നുപോകുന്നത്. അമ്പത്തൂർ, പട്രവാക്കം, മധുരവായൽ, മാധാവരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചെന്നൈ ബൈപാസിന് എക്സിറ്റ് പോയിൻറുകളുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടി വന്നപ്പോഴാണ് സെൻട്രൽ മീഡിയൻ ഉപയോഗപ്പെടുത്തി പ്രത്യേക പാത നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ചെന്നൈ ബൈപാസിൽ ഏകദേശം 170 യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ പകുതിയിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കുന്നത് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നടപടിയായി മാറുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. 'ബൈക്ക് യാത്രക്കാർക്കായി പ്രത്യേക പാത സൃഷ്ടിച്ച് അവരുടെ യാത്ര നിയന്ത്രിക്കാനായിരുന്നു പ്രാഥമിക പദ്ധതി.
പ്രതിദിനം 55,000ത്തോളം വാഹനങ്ങളാണ് ബൈപാസിലൂടെ നിലവിൽ കടന്നുപോകുന്നത്. അമ്പത്തൂർ, പട്രവാക്കം, മധുരവായൽ, മാധാവരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചെന്നൈ ബൈപാസിന് എക്സിറ്റ് പോയിൻറുകളുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടി വന്നപ്പോഴാണ് സെൻട്രൽ മീഡിയൻ ഉപയോഗപ്പെടുത്തി പ്രത്യേക പാത നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ചെന്നൈ ബൈപാസിൽ ഏകദേശം 170 യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ പകുതിയിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കുന്നത് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നടപടിയായി മാറുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. 'ബൈക്ക് യാത്രക്കാർക്കായി പ്രത്യേക പാത സൃഷ്ടിച്ച് അവരുടെ യാത്ര നിയന്ത്രിക്കാനായിരുന്നു പ്രാഥമിക പദ്ധതി.