രാജ്യത്ത് ലോക്ക് ഡൗൺ നീളുമോ? കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ അടക്കമുള്ള ചൈനയിലെ പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ചൈനയിലെ നഗരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും പിൻവലിച്ചു.യൂറോപ്പ്യൻ രാജ്യങ്ങളിലാണ് കൊവിഡ് മരണം ഉയർന്ന തോതിൽ രേഖപ്പെടുത്തിയത്. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊവിഡിൻ്റെ തീവ്രതയ്‌ക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്.

 

   അമേരിക്കയിലും സാഹചര്യം വളരെ മോശമാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് 21 ദിവസത്തെ ലോക്ക് ഡൗൺ നീളുമോ എന്ന ആശങ്കയും തുടരുകയാണ്. ഏപ്രിൽ 14ന് അവസാനിക്കേണ്ട നിയന്ത്രണങ്ങൾ ഭാഗീഗമായി നീട്ടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറല്ല.വ്യവസായ - കാർഷിക മേഖലകൾ പഴയ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

 

  വൈകിയാണെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാൻ ചൈനയ്‌ക്ക് സാധിച്ചെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാഹചര്യം മോശമായി തുടരുകയാണ്.കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയില്ലെങ്കിലും പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് രാജോഷ് തോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിലപാടിനെ തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. മുംബൈ മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

 

   അതേസമയം, കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ രണ്ട് സംസ്ഥാനങ്ങളിലെയും സാഹചര്യം മോശമായി തുടരുകയാണ്. സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാതിരിക്കുകയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്‌താൽ ലോക്ക് ഡൗൺ നീട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജോഷ് തോപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

  കേരളത്തിലെ ചില ജില്ലകളിലെ സാഹചര്യം മോശമായി തുടരുന്നതിനാൽ ഇവിടെങ്ങളിൽ ഘട്ടം ഘട്ടമായിട്ടാകും നിയന്ത്രണങ്ങൾ പിൻവലിക്കുക. കാസർകോട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളാണ് ഈ പട്ടികയിൽ മുന്നിൽ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ രാജ്യത്തി കൊവിഡ് ഹോട്ട് സ്‌പോട്ടുകളിൽ പത്തനംതിട്ടയും കാസർകോടും ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ് കാസർകോട്ട് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

  പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14ന് ആണ് അവസാനിക്കുക. എന്നാൽ ഓരോ പ്രദേശങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത് ഘട്ടം ഘട്ടമായിരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുക. ഓരോ സംസ്ഥാനങ്ങളിലും പ്രത്യകം സമിതികൾ രൂപീകരിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. കേന്ദ്ര സർക്കാർ നൽകുന്ന കർശന നിർദേശങ്ങൾ പാലിച്ചാകും സംസ്ഥാന സർക്കാരുകൾ തീരുമാനങ്ങൾ സ്വീകരിക്കുക.

 

  ഇതിൽ കാസർകോട്, പത്തനംതിട്ട ജില്ലകളിലെ സാഹചര്യങ്ങൾ നിർണായകമാകും. കാസർകോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായോ എന്ന സംശയം ശക്തമാണ്. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും ലോക്ക് ഡൗൺ പിൻവലിക്കുക.

 

  സംസ്ഥാനത്തെ ഓരോ ഭാഗങ്ങളിലെയും അവസ്ഥ അധികൃതർ വിലയിരുത്തും. അതിനനുസരിച്ചാകും ലോക്ക് ഡൗൺ പിൻവലിക്കുക. രോഗവ്യാപനത്തിൻ്റെ തോതും രോഗികളും എണ്ണവും കണക്കിലെടുത്താകും തീരുമാനങ്ങൾ സ്വീകരിക്കുക.മരണസംഖ്യയും ഉയരുകയാണ്. 68 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. ഇതിനിടെ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി.

 

 

  പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആറിന് കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരാനും തീരുമാനമായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടർന്നിട്ടും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് സംഭവിച്ചത്. 30,82 പേർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചതായാണ് വിവരം.

 

 

  സ്‌കൂൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ, ജിം, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, കായിക വേദികൾ, കഫേ, ബീച്ചുകൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലായിടവും അടച്ചിടും. സാഹചര്യങ്ങൾ പരിഗണിച്ച് വാഹന സൗകര്യങ്ങൾവരെ നിയന്ത്രിക്കും. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും.

 

  പോലീസും ജില്ലാ ഭരണകൂടവുമായിരിക്കും ഇതിന് നേതൃത്വം നൽകുക.ഒരു പ്രദേശത്ത് അല്ലെങ്കിൽ ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങളാണ് ലോക്ക് ഡൗൺ. സംസ്ഥാനത്തിൻ്റെ അതിർത്തികൾ അടയ്‌ക്കും.

 

  യാത്ര ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം വരും. ഒരു വ്യക്തി താമസിക്കുന്ന ഇടം വിട്ട് പുറത്തേക്ക് പോകാൻ പാടില്ല. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. 

మరింత సమాచారం తెలుసుకోండి: