ലോക്ക്ഡൗണിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് തിരികെ പൊകാറായിട്ടില്ലെന്നും അതിതീവ്ര പ്രദേശങ്ങളില്‍ ഈ മാസം 30 വരെ നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അറിയിച്ചു. സംസ്ഥാനത്തെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ ഇന്ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

 

  വരുന്ന മൂന്ന് മാസത്തേക്കുള്ള 6,45,000 ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. അത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പ്രവാസികളെ തിരികെ എത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധവേണം യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു.

 

  വിസിറ്റിങ്ങ് വിസയില്‍ വിദേശത്തേക്ക് പോയവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.വിഷയത്തില്‍ പ്രധാനമന്ത്രിയുമായി വിശദമായ ച‍ർച്ച തന്നെ നടന്നു. ഇളവുകള്‍ പ്രഖ്യാപിക്കുന്നത് പടിപടിയായി മാത്രം മതിയെന്ന് യോഗത്തില്‍ കേന്ദ്രത്തോട് കേരളം നിര്‍ദ്ദേശിച്ചു.

 

  ലോക്ഡൗണിന് മുന്നിലുള്ള സാഹചര്യത്തിലേക്ക് പോകാറായിട്ടില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ ഏഴ് പേര്‍ക്കും കാസര്‍കോട് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍‍ ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ പടര്‍ന്നത്.

 

  സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തതു.സംസ്ഥാനത്തെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ ഇന്ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വരുന്ന മൂന്ന് മാസത്തേക്കുള്ള 6,45,000 ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്.

 

  അത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പ്രവാസികളെ തിരികെ എത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധവേണം യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. വിസിറ്റിങ്ങ് വിസയില്‍ വിദേശത്തേക്ക് പോയവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

Find out more: