കാത്തിരിപ്പിന് വിരാമമിട്ട് 2018 തിയേറ്ററുകളിലേക്ക്: ഇനി നിങ്ങളാണ് വിധി നിർണയിക്കേണ്ടതെന്ന് ജൂഡ് ആന്റണി ജോസഫ്! 2018 ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കിയാണ് ജൂഡ് ആന്റണി സിനിമ ഒരുക്കിയിട്ടുള്ളത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. സിനിമ പ്രഖ്യാപിച്ചത് മുതൽ താൻ അനുഭവിച്ച മനാസിക സംഘർഷത്തെക്കുറിച്ചും, പ്രിയപ്പെട്ടവരുടെ പിന്തുണയെക്കുറിച്ചും വാചാലനായെത്തിയിരിക്കുകയാണ് ജൂഡ്. ഇനി വിധി നിർണയിക്കേണ്ടത് നിങ്ങളാണ്. ഞങ്ങളുടെ നൂറ് ശതമാനം ഞങ്ങൾ ചെയ്ത് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 2018 ഒക്ടോബർ 16 നു ഈ സിനിമ അനൌൺസ് ചെയ്ത അന്ന് മുതൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുണ്ട്. ഈ സിനിമ സംഭവിക്കാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറായ എൻറെ ഭാര്യ ഡിയാന, എൻറെ അപ്പനും അമ്മയും, ചേട്ടനും കുടുംബവും, അനിയത്തിയും കുടുംബവും, പപ്പയും മമ്മിയും അളിയനും കുടുംബവും എൻറെ എല്ലാ ബന്ധുക്കളും, സിനിമ നടക്കും അളിയാ എന്ന് എന്നെ ആശ്വസിപ്പിച്ചിരുന്ന എൻറെ കൂട്ടുകാർ ഇവരില്ലായിരുന്നെങ്കിൽ ഈ സിനിമ ഞാൻ പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ.
ഈ സിനിമ അനൌൺസ് ചെയ്ത അന്ന് മുതൽ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ''ജൂഡിൻറെ സ്വപ്ന സാക്ഷാത്കാരത്തിന്'" കൂടെ നിന്ന ആൻറോ ചേട്ടൻ, എന്തു പ്രശ്നം വന്നാലും അത് കൈകാര്യം ചെയ്യാനുള്ള ചേട്ടൻറെ കഴിവാണ് ഈ സിനിമ ഇന്ന് ഈ രൂപത്തിൽ നിൽക്കുന്നത്. ഇനി നന്ദി പറയാനുള്ളത് എൻറെ ദൈവ ദൂതനോടാണ്. വേണു കുന്നപ്പിള്ളി , കാവ്യ ഫിലിംസ് എന്ന ബാനറിന്റ്റെ സാരഥി, ഒരുപാട് ബിസിനസുകൾ ഉള്ള വിജയക്കോടി പാറിച്ച വ്യവസായി, നല്ലൊരു എഴുത്തുകാരൻ, മനുഷ്യസ്നേഹി. പക്ഷേ എനിക്ക് ഇതെല്ലാത്തിനെക്കാളും ഉപരി ദൈവത്തിൻറെ പ്രതിരൂപമാണ്. നഷ്ട്ടപ്പെട്ട് പോയി എന്ന് ഞാൻ കരുതിയ 2018 സിനിമ കൈ കൊണ്ട് കോരിയെടുത്ത് എൻറെ ഉള്ളം കയ്യിൽ വച്ച് തന്ന ദൈവം. ഇന്ന് നമ്മുടെ ദിവസമാണ്. ഇനി വിധി എഴുതേണ്ടത് നിങ്ങളാണ്. ഈ സിനിമയുടെ ഭാവി എന്തു തന്നെ ആയാലും , ഞങ്ങളുടെ നൂറ് ശതമാനവും ഈ സിനിമയിൽ അർപ്പിച്ചിട്ടുണ്ട്.
നിങ്ങൾക്ക് ഇതൊരു നല്ല തീയേറ്റർ അനുഭവമായിരിക്കും. അത് ഞാൻ വാക്ക് തരുന്നു. നന്ദി ദൈവമേ , പ്രപഞ്ചമേ, എൻറെ സ്വപ്നത്തിൽ എൻറെ കൂടെ നിന്നതിന് എന്നുമായിരുന്നു ജൂഡ് കുറിച്ചത്. ഈ സിനിമയിൽ തോളോട് ചേർന്ന് എൻറെ കൂടെ നിന്ന അസ്സോസിയറ്റ് സൈലക്സ് ചേട്ടൻ, ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അറിയാം എന്തു മാത്രം ശാരീരിക അദ്ധ്വാനം അദ്ദേഹം ചെയ്തിട്ടുണ്ടെന്ന്. എൻറെ പ്രിയപ്പെട്ട സഹസംവിധായകർ, ശ്യാം, സിറാജ് ചേട്ടൻ, അരവിന്ദ്, അലൻ, അരുൺ ഇവരില്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും ഭംഗി ആകില്ലായിരുന്നു. ഗോപൻ ചേട്ടൻ, സിബിൻ, സുനിലേട്ടൻ, ജസ്റ്റിൻ, അഖിൽ, ശ്രീകുമാർ ചേട്ടൻ അങ്ങനെ ഒരു വലിയ ശക്തി പ്രൊഡക്ഷൻ ഭാഗത്തും, മഴ, യൂണിറ്റ്, ജിബ്, ഗോഡ, ക്രെയിൻ , ഡ്രൈവേർസ് , മേക്കപ്പ് , കോസ്റ്റ്യൂം , ഫുഡ്, സെകുരിറ്റി എന്നിങ്ങനെ വലിയൊരു ടീം കൂടെ ഉണ്ടായിരുന്നത് കൊണ്ട് 2018 ഇന്ന് ഒരുഗ്രൻ തീയേറ്റർ അനുഭവമായി മാറും.
ഈ സിനിമയിൽ അഭിനയിച്ച എല്ലാവരോടും പ്രത്യേകിച്ചു എൻറെ സഹോദരൻ ടോവിനോ, തീർത്താൽ തീരാത്ത കടപ്പാട് നിങ്ങൾ ഓരോരുത്തരുടെയും ഡെഡിക്കേഷന്. ചില ദിവസങ്ങളിൽ നിമിഷനേരം കൊണ്ടൊക്കെ വിസ്മയങ്ങൾ അയച്ചു തരും. എനിക്കേറ്റവും പ്രിയപ്പെട്ട എൻറെ സഹോദര തുല്യനായ മ്യൂസിക് ഡിറക്ടർ നോബിൻ, കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ തിരക്കിൽ നിന്നും ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ട് വന്നയാളാണ്. ഈ സിനിമയിലെ ഒരു പ്രധാന നായകൻ ശബ്ദമാണ് , വിഷ്ണു ഗോവിന്ദ് എന്ന മജീഷ്യൻറെ കയ്യിൽ അത് ഭദ്രമാണ്. എൻറെ കൂട്ടുകാരൻ ആയത് കൊണ്ട് പറയുകയല്ല , ഇവൻ ഒരു സംഭവമാണ്. രാവും പകലും ഉറക്കമൊഴിച്ചു നോബിൻ എനിക്കു തന്ന ബിജിഎം കേട്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. 2019 ജൂൺ മുതൽ ഈ നിമിഷം വരെ കട്ടക്ക് കൂടെ നിന്ന എൻറെ സഹ എഴുത്തുകാരൻ , അനിയൻ അഖിൽ പി ധർമജൻ, എൻറെ കണ്ണീർ കണ്ട ആദ്യ എഴുത്തുകാരൻ.
ഈ സിനിമ ഏറ്റവും മികച്ചതായി എന്ന് ആളുകൾ പറയുകയാണെങ്കിൽ മോഹൻ ദാസ് എന്ന മണിചേട്ടന് അതിൽ ഒരുപാട് പങ്കുണ്ട്. സിനിമ നടക്കില്ലെന്നറിഞ്ഞിട്ടും എൻറെ കൂടെ നിന്ന ആളാണ് മണിചേട്ടൻ , ഈ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനെർ. നന്ദിയുണ്ട്, കമ്മിറ്റ് ചെയ്തിട്ടും ഒരു കൂസലുമില്ലാതെ ഈ പടത്തിൽ നിന്നും പിന്മാറിയ ക്യാമറമാൻമാരോട് , ഇല്ലെങ്കിൽ അഖിൽ ജോർജ് എന്ന മുത്തിനെ എനിക്കു ലഭിക്കില്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫെർസ് ലിസ്റ്റിൽ അഖിൽ ഏറ്റവും ടോപ്പിൽ ഉണ്ടാകും.
ചമൻ ചാക്കോ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആളുകളിൽ ഒന്നാണ്. ഒരു എഡിറ്റർ മാത്രമല്ല ചമൻ, കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്യാൻ മിടുക്കനാണ്. ചമൻ ഇല്ലാത്ത 2018 ചിന്തിക്കാൻ പറ്റില്ല.
Find out more: