കോൺഗ്രസ് പ്രവർത്തക സമിതിയിലുണ്ടായത് നിർണായക തീരുമാനങ്ങൾ! രാജ്യത്തുടനീളം അംഗത്വ വിതരണം നടപ്പാക്കാനും താഴേത്തട്ടു മുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുമാണ് തീരുമാനം. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കാനും യോഗത്തിൽ തീരുമാനമായെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.  എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള നിർണായക തീരുമാനങ്ങളുണ്ടായതായി റിപ്പോർട്ട്.  ഡിസിസികളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ജൂൺ, ജൂലൈ മാസങ്ങളിലും പിസിസി തെരഞ്ഞെടുപ്പ് ജൂലൈ, ഓഗസ്റ്റ് കാലയളവിലും നടക്കും. പിസിസികൾ അതത് സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന എഐസിസി ഭാരവാഹികളാണ് ദേശിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുക.





  അഞ്ച് രൂപ അംഗത്വമുള്ളവർക്ക് കോൺഗ്രസിൻ്റെ ഏത് പാദവികളിലേക്കും മത്സരിക്കാം. പാർട്ടി ഘടകങ്ങളിലേക്കുള്ള ഭാരവാഹികളെ നാമനിർദേശത്തിലൂടെ കണ്ടെത്തുന്നതിന് പകരമായി തെരഞ്ഞെടുപ്പ് നടത്തും.  ഏപ്രിൽ പതിനാറ് മുതൽ മേയ് 31വരെ ബൂത്ത്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ്, ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തും. ഓരോ ബ്ലോക്ക് കമ്മിറ്റിയും ഒരു പിസിസി അംഗത്തെ തെരഞ്ഞെടുക്കും. ജൂൺ ഒന്ന് മുതൽ ജൂലൈം 20വരെ ഡിസിസി പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ട്രഷറർ, നിർവാഹക സമിതി എന്നിവയുടെ തെരഞ്ഞെടുപ്പ് നടത്തും. നവംബർ ഒന്ന് മുതൽ മാർച്ച് 31 വരെ അംഗത്വ വിതരണം നടത്തും.




   ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ചുവരെ അംഗത്വ പട്ടികൾ ഡിസിസികൾ പ്രസിദ്ധീകരിച്ചു. കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡൻ്റ് തന്നെയാണ് താനെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ആവശ്യമാണെങ്കിലും മനസ് തുറന്ന് സംസാരിക്കുന്നതിനെ എപ്പോഴും അനുകൂലിച്ചിട്ടുള്ള വ്യക്തിയാണ് താൻ. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ടാവാം.




  മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ വ്യക്തമാക്കിയിരുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 20വരെ പിസിസി പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ട്രഷറർ, നിർവാഹക സമിതി എന്നിവയുടെ തെരഞ്ഞെടുപ്പ് നടത്തും. പിസിസി ജനറൽ ബോഡി അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള എഐസിസി അംഗങ്ങളെ തെരഞ്ഞെടുക്കും. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20വരെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എഐസിസി പ്ലീനറി സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ പ്രവർത്തക സമിതിയംഗങ്ങളെ തെരഞ്ഞെടുക്കും. 




  കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷ വേണമെന്ന പാർട്ടിയിൽ നിന്നുയരുന്ന വിമർശനത്തിന് മറുപടിയായിട്ടാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി കടക്കുകയാണെന്ന് യോഗം അറിയിച്ചു. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. സമ്പൂർണ സംഘടനാ തെരഞ്ഞെടുപ്പിനുള്ള സമയക്രമം മുന്നിലുണ്ട്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഈ നടപടികൾ വിശദമാക്കുമെന്നും സോണി ഗാന്ധി പ്രസ്താവനയിലൂടെ അറിയിച്ചു.

Find out more: