യുക്രൈൻ്റെ വീരോചിത ചെറുത്തുനിൽപ്പിൽ അഭിമാനമെന്ന് സെലൻസ്കി! ഈ യുദ്ധത്തിൽ റഷ്യയ്ക്ക് വിജയിക്കാനാകില്ലെന്ന കാര്യം ഉറപ്പാണ്. റഷ്യൻ സൈനികരുടെ ശവപ്പറമ്പായി യുക്രൈനെ മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ഘട്ടത്തിൽ അവർ എത്രയും വേഗം മടങ്ങിപ്പോകുകയാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ സൈന്യത്തിൻ്റെ നിലവിലെ മുന്നേറ്റം താൽക്കാലികം മാത്രമാണെന്നും യുദ്ധത്തിൽ റഷ്യയ്ക്ക് വിജയിക്കാനാകില്ലെന്നും യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി. ആക്രമണം ആവസാനിപ്പിച്ച് ചർച്ചകൾക്ക് തയ്യാറാകാൻ റഷ്യ സന്നദ്ധമാകണമെന്നാണ് യുക്രൈൻ്റെ ആവശ്യമെന്നും സെലൻസ്കി പറഞ്ഞു. നാറ്റോ രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമല്ല നടക്കുന്നത്.
ശക്തമായ യുദ്ധമാണ് യുക്രൈനിൽ നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ ജനതയിൽ നിന്നും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഓരോ അധിനിവേശക്കാരനും തിരിച്ചറിഞ്ഞിരിക്കണം. സമാധാനം ഉണ്ടാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനായി റഷ്യയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകണം. ഏഴ് ദിവസം കൊണ്ട് എതിരാളികളുടെ നീക്കത്തെ തകർക്കാനായി. എതിരാളികളുടെ വർഷങ്ങൾ നീണ്ട പദ്ധതികളാണ് തകർന്നത്. റഷ്യൻ യുദ്ധതന്ത്രങ്ങളെ പരാജയപ്പെടുത്തുകയും നഗരങ്ങളിലെ കടന്നുകയറ്റം ചെറുക്കുകയും ചെയ്ത ജനതയുടെ നീക്കത്തിൽ അഭിമാനമുണ്ട്. ആയുധങ്ങളടക്കമുള്ള കൈവശമില്ലാതെയാണ് യുക്രൈൻ ജനത എതിരാളികളെ നേരിടുന്നതെന്നും ടെലഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സെലൻസ്കി പറഞ്ഞു.
റഷ്യൻ സൈന്യത്തിൻ്റെ കടന്നുകയറ്റം ചെറുക്കാൻ യുക്രൈൻ ജനത നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ താൻ അഭിനന്ദിക്കുകയാണെന്ന് സെലൻസ്കി പറഞ്ഞു. യുക്രൈനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് ചൊവ്വാഴ്ച യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ സെലൻസ്കി പറഞ്ഞിരുന്നു. "യുക്രൈനെ തകർക്കാൻ ആർക്കും സാധിക്കില്ല. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ഞങ്ങൾ ശക്തരാണ്. ഞങ്ങളുടെ എല്ലാ നഗരങ്ങളിലും ആക്രമണങ്ങൾ തുടരുകയാണ്. എന്നാലും ഞങ്ങൾ പോരാടുക തന്നെ ചെയ്യും.
ഞങ്ങൾ യുക്രൈനികളാണ്. യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഈ ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങൾക്ക് ഒപ്പമാണെന്ന് തെളിയിക്കണം." - എന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു. യുക്രൈൻ ജനതയിൽ നിന്നുള്ള ശക്തമായ തിരിച്ചടി ഓരോ എതിരാളികളും പ്രതീക്ഷിക്കണം. ഞങ്ങൾ തോൽവി സമ്മതിക്കുകയോ തോറ്റുകൊടുക്കുകയോ ചെയ്യില്ല. ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ 498 യുക്രൈൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും സെലൻസ്കി വ്യക്തമാക്കി.
Find out more: