കോട്ടയത്ത് കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ്! ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും. കോട്ടയം സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. സീറ്റ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്ന് ജോസഫ് പറഞ്ഞു. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾ തള്ളി കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് തന്നെ വിട്ടു നൽകിയാൽ പി ജെ ജോസഫോ, മോൻസ് ജോസഫോ മത്സരിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം കെപിസിസിയെ നേതാക്കൾ അറിയിച്ചു. ഇരുവരുമല്ലാതെ മറ്റാരെങ്കിലും മത്സരിക്കുന്നത് മണ്ഡലത്തിൽ തർക്കത്തിന് കാരണമാകും. സ്ഥാനാഥി നിർണയം കീറാമുട്ടിയാകും. ഈ സാഹചര്യത്തിൽ പി ജെ ജോസഫോ, മോൻസ് ജോസഫോ മത്സരിച്ചില്ലെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.






കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. സീറ്റ് ആഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കളാണ് ഈ വാർത്തകൾക്ക് പിന്നിലെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ വാദം. കെപിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോട്ടയം സീറ്റിൽ ഉറപ്പ് നൽകിയതാണെന്നാണ് കേരളാ കോൺഗ്രസ് വ്യക്തമാക്കുന്നത്. കേരളാ കോൺഗ്രസ് (എം) മുന്നണി വിട്ട ഘട്ടത്തിൽ തന്നെ കോട്ടയം സീറ്റിൽ ഉറപ്പ് ലഭിച്ചെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പി ജെ ജോസഫ് മത്സരിച്ചില്ലെങ്കിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരിലേക്ക് സ്ഥാനാർഥി നിർണയം എത്താനുള്ള സാധ്യത കൂടുതലാണ്. പി ജെ ജോസഫിൻ്റെ മകൻ അപുവിൻ്റെ പേരും പരിഗണനയിലുണ്ട്. കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ്.






 കോട്ടയം സീറ്റിനായി പത്തനംതിട്ട, ഇടുക്കി സീറ്റുകൾ വെച്ചുമാറുകയെന്ന ഫോർമുലയോട് സിറ്റിങ് എംപിമാരായ ആൻ്റോ ആൻ്റണിക്കും ഡീൻ കുര്യാക്കോസിനും താൽപ്പര്യമില്ല. കേരളാ കോൺഗ്രസ് (എ) ജോസ് കെ മാണി വിഭാഗം നേതാവും നിലവിലെ എം പിയുമായ തോമസ് ചാഴിക്കാടൻ തന്നെയാകും കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലാതെയാണ് കേരളാ കോൺഗ്രസ് (എ) മുന്നോട്ട് പോകുന്നത്. എം പി ഫണ്ട് ചെലവഴിച്ചതിലെ നേട്ടം വ്യക്തമാക്കുന്ന ചാഴിക്കാടൻ്റെ ഫ്ലക്സ് ബോർഡുകൾ ജോസ് കെ മാണി വിഭാഗം മണ്ഡലത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾ തള്ളി കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും. കോട്ടയം സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. സീറ്റ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്ന് ജോസഫ് പറഞ്ഞു.  





കെപിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോട്ടയം സീറ്റിൽ ഉറപ്പ് നൽകിയതാണെന്നാണ് കേരളാ കോൺഗ്രസ് വ്യക്തമാക്കുന്നത്. കേരളാ കോൺഗ്രസ് (എം) മുന്നണി വിട്ട ഘട്ടത്തിൽ തന്നെ കോട്ടയം സീറ്റിൽ ഉറപ്പ് ലഭിച്ചെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പി ജെ ജോസഫ് മത്സരിച്ചില്ലെങ്കിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരിലേക്ക് സ്ഥാനാർഥി നിർണയം എത്താനുള്ള സാധ്യത കൂടുതലാണ്. പി ജെ ജോസഫിൻ്റെ മകൻ അപുവിൻ്റെ പേരും പരിഗണനയിലുണ്ട്. കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ്. കോട്ടയം സീറ്റിനായി പത്തനംതിട്ട, ഇടുക്കി സീറ്റുകൾ വെച്ചുമാറുകയെന്ന ഫോർമുലയോട് സിറ്റിങ് എംപിമാരായ ആൻ്റോ ആൻ്റണിക്കും ഡീൻ കുര്യാക്കോസിനും താൽപ്പര്യമില്ല. കേരളാ കോൺഗ്രസ് (എ) ജോസ് കെ മാണി വിഭാഗം നേതാവും നിലവിലെ എം പിയുമായ തോമസ് ചാഴിക്കാടൻ തന്നെയാകും കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി.

Find out more: