2019 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ലോകത്തെയാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് . മുമ്പും നിരവധി വൈറസുകളുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും കൊറോണയ്ക്ക് മുമ്പിൽ ഇന്ത്യയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകം കൊറോണ ഭീതിയിലകപ്പെട്ട് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് വൈറസ് ഇന്ത്യയിലുമെത്തിയത്.
കൊവിഡ്-19 നെ തുരത്താൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകവെ ഇതിനു മുമ്പ് ഇന്ത്യ നേരിട്ട വൈറസുകളെയും അവയെ മറികടന്ന രീതിയെയും അറിഞ്ഞിരിക്കാം. ബുധനാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 562 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 10 മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 500 കടന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കർഫ്യൂവിന് സമാനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡിന് മുന്നെ രാജ്യത്തെ ഭീതിയിലാഴ്ത്തിയ മറ്റ് വൈറസുകൾ ഇവയാണ്.വൈറസിനെ ഡബ്ല്യുഎച്ച്ഒ പാൻഡമിക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഈ വൈറസ് വ്യാപനം തടാൻ രാജ്യത്തിനായി. അന്നും സമൂഹവ്യാപനം തടയാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ 2009 നു ശേഷം എല്ലാവർഷവും രാജ്യത്ത് എച്ച്1എന്‍1 റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലൈ- സെപ്റ്റംബർ മാസങ്ങളിലാണ് ഈ വൈറസ് വ്യാപനം. 2018ലാണ് എച്ച്1 എൻ1 വാക്സിൻ കണ്ട് പിടിക്കുന്നത്.രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതിനുശേഷമായിരുന്നു എയർപോർട്ടിലും മറ്റും കർശന നിന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയത്.
2009 ഏപ്രിലിൽ മെക്സിക്കോയിലാണ് എച്ച്1 എൻ1 ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് പിന്നീട് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൈറസ് പടർന്ന് പിടിക്കുകയും ചെയ്തു. ന്യൂയോർക്കിൽ നിന്ന് ഇന്ത്യയിലെത്തിയ 23കാരനിലായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ചത്. കേരളത്തെ അടുത്തകാലത്ത് ഭീതിയിലാഴ്ത്തിയ ഏറ്റവും വലിയ സംഭവമായിരുന്നു നിപ്പ വൈറസ്. 2018 ലായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം പടർന്നതെന്ന് പിന്നീട് തെളിഞ്ഞു. 2018 ജൂലൈയോടെയായിരുന്നു 19 പേർക്ക് നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇതിൽ 17 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. കോഴിക്കോട് മലപ്പുറം ജില്ലകളിലായിരുന്നു ഈ മരണം. എന്നാൽ സർക്കാർ ഫലപ്രദമായി ഇടപെട്ടതോടെ വൈറസ് വ്യപാനം തടയുകയായിരുന്നു.
ഗർഭിണികളിൽ സിക വൈറസ് രോഗം ബാധിച്ചാൽ അത് ജനിക്കുന്ന കുട്ടികൾക്ക് മൈക്രോസെഫാലി, മറ്റ് വൈകല്യങ്ങൾ എന്നിവ ഉണ്ടായേക്കാം. സിക വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 34,233 മനുഷ്യരുടെ സാമ്പിളുകളും 12,647 കൊതുകിന്‍റെ സാമ്പിളുകളും പരിശോധിച്ചെങ്കിലും.
രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് പിടിച്ച കൊതുകുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൂന്നു പേർക്ക് സിക്ക വൈറസ് ഉണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ജനങ്ങളിൽ ഭീതി ഉണരുകയായിരുന്നു.
പകൽ സമയത്ത് കടിക്കുന്ന എഡീസ് കൊതുകുകൾ മുഖാന്തിരമാണ് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കുക. അഹമ്മദാബാദിലെ ബാപ്പുനഗറിൽ 2017 മെയ് 15 നാണ് ഇന്ത്യയിൽ സിക്ക വൈറസ് എന്ന മഹാമാരി പൊട്ടിപുറപ്പെടുന്നത്.
click and follow Indiaherald WhatsApp channel