കൊവിഡ് 19ന്റെ ഭാഗമായി അതിവേഗ ആശുപത്രി നിർമ്മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്നു ചൈന വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.കൊവിഡ് 10 പ്രതിരോധത്തിനായി ചൈനയിലെ വുഹാനില്‍ ഒരാഴ്ച കൊണ്ട് ചൈന കൂറ്റൻ ആശുപത്രി നിര്‍മിച്ചത് വാര്‍ത്തയായിരുന്നു.
ഈ മാതൃകയില്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മാണം നടത്താൻ തയ്യാറാണെന്നാണ് ചൈനയുടെ വാഗ്ദാനം. ആവശ്യമായ സാധനങ്ങള്‍ എത്തിച്ചാല്‍ നിലവില്‍ ഇന്ത്യയില്‍ വിവിധ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികള്‍ ആശുപത്രികള്‍ നിര്‍മിക്കാൻ സഹായിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട്.
ചൈന റയിൽവേ കണ്‍സ്ട്രക്ഷൻ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്.എന്നാല്‍ സാമ്പത്തികപ്രശ്നങ്ങള്‍ മുൻനിര്‍ത്തി ഈ സ്ഥാപനം ലോകബാങ്കിന്‍റെ നിരീക്ഷണത്തിലുമാണ്. കൊവിഡ് 19 രോഗപ്രതിരോധത്തിനായി ഇന്ത്യ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്നദ്ധത അറിയിച്ച് ചൈന രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇത്തരത്തില്‍ സഹായം നല്‍കാൻ സന്നദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊവിഡ് പ്രതിരോധത്തിന് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ സഹായിക്കുന്നുണ്ട്.
പ്രതിവര്‍ഷം 100 ബില്യൺ ഡോളര്‍ വരുമാനവും 250 ബില്യൺ ഡോളര്‍ വിപണി മൂല്യവുമുള്ള ഈ സ്ഥാപനം ലോകത്തെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് എൻജിനീയറിങ് കോൺട്രാക്റ്ററാണ്.
എൻ95 മാസ്കുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൻതോതില്‍ ചൈനയില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയും ഇന്ത്യ പരിഗണിക്കുന്നുണ്ട്.
കൊവിഡ് 10 പ്രതിരോധത്തിനായി ചൈനയിലെ വുഹാനില്‍ ഒരാഴ്ച കൊണ്ട് ചൈന കൂറ്റൻ ആശുപത്രി നിര്‍മിച്ചത് വാര്‍ത്തയായിരുന്നു. ഈ മാതൃകയില്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മാണം നടത്താൻ തയ്യാറാണെന്നാണ് ചൈനയുടെ വാഗ്ദാനം.
മാത്രമല്ല ഇന്ത്യൻ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇത്തരത്തില്‍ സഹായം നല്‍കാൻ സന്നദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊവിഡ് പ്രതിരോധത്തിന് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ സഹായിക്കുന്നുണ്ട്.