'യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർ അജ്ഞാതരിൽ നിന്ന് ലഗേജുകളോ ബാഗുകളോ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവരുടെ ബാഗിനുള്ളിൽ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ കൈമാറരുതെന്നും' ആവശ്യപ്പെട്ടു.ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളം, കീടനാശിനി, ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്‌ഫോടക വസ്തുക്കൾ, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ വാഹനത്തിന്റെ ടയറുകൾ, വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധക വസ്തുക്കൾ, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ, അസംസ്‌കൃത രത്‌നം, പുകയിലയിൽ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഇവ കൊണ്ടുവരണമെങ്കിൽ ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി ആവശ്യമാണ്.അധികൃതരുടെ അനുമതിയോടു കൂടി മാത്രം കൊണ്ടുവരാനാവുന്ന ചില നിയന്ത്രിത വസ്തുക്കളുണ്ട്. അതേസമയം 'തീരുമാനം നിങ്ങളുടെ കൈകളിൽ' എന്ന തലക്കെട്ടോടു കൂടി പുറത്തുവിട്ട വീഡിയോയിൽ കൊവിഡിനെതിരെ ജനങ്ങൾ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് സൗദി മന്ത്റാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 684 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധ 392,009 ആയി ഉയർന്നു. റിയാദ്- 320, മക്ക- 131, കിഴക്കൻ പ്രവശ്യ- 98, ബഹ- 4 എന്നിങ്ങനെ പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സജീവ കേസുകൾ 6,000 പിന്നിട്ടു. അതിൽ 761 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 കേസുകളുടെ വർധനവാണ് ഉണ്ടായത്.