ഈ വർഷം മോദിയുടെ പ്രധാന മന്ത്രി പദവി ഒഴിയുമോ? മോദിക്ക് 75 വയസ്സ് തികയുന്നതിനാൽ അദ്ദേഹം വിരമിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയെ ഉദ്ദേശിച്ചാണ് മോഹൻ ഭാഗവതിൻ്റെ പ്രതികരണമെന്ന് ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ 75 വയസ്സ് കഴിഞ്ഞാൽ സ്ഥാനമൊഴിയണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചർച്ചയാക്കി പ്രതിപക്ഷം. അതേസമയം നരേന്ദ്ര മോദിയ്ക്ക് പ്രായപരിധിയിൽ ഇളവുണ്ടെന്ന് ആർഎസ്എസ് തന്നെ പല തവണ വ്യക്തമാക്കിയതാണെന്നാണ് ബിജെപി വൃത്തങ്ങൾ വിഷയത്തോട് പ്രതികരിച്ചത്. 75 വയസ്സ് എന്ന പ്രായപരിധി ബിജെപി കൊണ്ടുവന്നത് മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മന്ത്രിസഭയിൽ നിന്ന് ചില മന്ത്രിമാർ പിൻവാങ്ങുകയും ചെയ്തു.
മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഉന്നയിച്ചത്. ഈ വർഷം സെപ്തംബർ 17ന് മോദിക്ക് 75 വയസ്സ് പൂർത്തിയാവുകയാണ്. മോദി വിരമിക്കണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത് എന്ന ആരോപണം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. മുതിർന്ന ബിജെപി നേതാക്കളെ 75 വയസ്സ് കഴിഞ്ഞപ്പോൾ ഒഴിവാക്കിയ പ്രധാനമന്ത്രി മോദി സ്വയം വിരമിക്കുമോ എന്ന് ശിവസേന ചോദിച്ചു. കഴിഞ്ഞദിവസം നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്. പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ 2029ലെ തെരഞ്ഞെടുപ്പ് വരെ മോദി തുടരുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മോദി പുരസ്കാരം വാങ്ങി എത്തുമ്പോഴാണ് ആർഎസ്എസ് മേധാവി പ്രായപരിധി ഓർമ്മിപ്പിച്ചതെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ പ്രതികരണം. കോൺഗ്രസ് നേതാവ് പവൻ ഖേരയും മോദിക്കും ഭാഗവതിനും സ്ഥാനമൊഴിയാൻ സമയമായെന്ന് പറഞ്ഞു. 'പരസ്പരം ഉപദേശിച്ച് വഴി കാണിക്കൂ,' ഖേര പറഞ്ഞു. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, തുടങ്ങിയ നേതാക്കളെ 75 വയസ്സ് കഴിഞ്ഞപ്പോൾ മോദി നിർബന്ധിച്ച് വിരമിപ്പിച്ചു. അതേ നിയമം മോദിക്കും ബാധകമാക്കുമോ എന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ചോദിച്ചു. മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഉന്നയിച്ചത്. ഈ വർഷം സെപ്തംബർ 17ന് മോദിക്ക് 75 വയസ്സ് പൂർത്തിയാവുകയാണ്.
മോദി വിരമിക്കണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത് എന്ന ആരോപണം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. മുതിർന്ന ബിജെപി നേതാക്കളെ 75 വയസ്സ് കഴിഞ്ഞപ്പോൾ ഒഴിവാക്കിയ പ്രധാനമന്ത്രി മോദി സ്വയം വിരമിക്കുമോ എന്ന് ശിവസേന ചോദിച്ചു. കഴിഞ്ഞദിവസം നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് നേതാക്കൾ 75ാം വയസ്സിൽ വിരമിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്. പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് മോദി പ്രധാനമന്ത്രി പദം ഒഴിയുമോയെന്ന ചർച്ച ആരംഭിച്ചിരിക്കുന്നത്. മോദിക്ക് 75 വയസ്സ് തികയുന്നതിനാൽ അദ്ദേഹം വിരമിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയെ ഉദ്ദേശിച്ചാണ് മോഹൻ ഭാഗവതിൻ്റെ പ്രതികരണമെന്ന് ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു.
Find out more: