മലയാള സിനിമയിലെ ലഹരി ഉപയോഗം; നടൻ തിലകൻ മുകളിൽ പൊട്ടിച്ചിരിക്കുന്നുണ്ടാവും എന്ന് വിനയൻ! പരസ്പരം ചേരി തിരിഞ്ഞ് കുറ്റപ്പെടുത്തുന്നു, ആരോപണം ഉന്നയിക്കുന്നു എന്നതിനപ്പുറം ഒരു നടപടിയും ഇല്ല, ഒരു വിലക്കുമില്ല. സിനിമകൾ സ്വാഭാവികമായി സംഭവിക്കുന്നു. മയക്ക് മരുന്ന് ആരോപണം, നടിയെ ആക്രമിയ്ക്കുന്നു, ലൈംഗിക ചൂഷണം നടത്തുന്നു, കാസ്റ്റിങ് കൗച്ച് സംഭവിക്കുന്നു അങ്ങനെ പലതും. എന്നിട്ടും ആർക്കും വലിയ വിലക്കുകളെ നേരിടേണ്ടി വന്നിട്ടില്ല. ഇതൊന്നും ചെയ്യാതിരുന്ന ഒരു മഹാ നടന് മലയാള സിനിമയിൽ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ആ വേദനയോടെയാണ് അദ്ദേഹം മരിച്ചത്. ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ കണ്ട് ആ മഹാനടൻ ചിരിക്കുന്നുണ്ടാവും എന്ന് സംവിധായകൻ വിനയൻ പറയുന്നു. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും മീടു ആരോപണങ്ങളെ കുറിച്ചമൊക്കെ ഇപ്പോൾ കുറച്ച് കാലങ്ങളായി വലിയ ചർച്ചകൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്.
അയ്യോ എന്ന് പറയുന്ന അവസ്ഥയിലേക്കെത്തി മലയാള സിനിമയുടെ അവസ്ഥ. ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്‌സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?.
പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു. സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ. പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും. നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്. അല്ലേ.? ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം.2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.
കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. 'ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു' എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്. മാത്രമല്ല മയക്ക് മരുന്ന് ആരോപണം, നടിയെ ആക്രമിയ്ക്കുന്നു, ലൈംഗിക ചൂഷണം നടത്തുന്നു, കാസ്റ്റിങ് കൗച്ച് സംഭവിക്കുന്നു അങ്ങനെ പലതും. എന്നിട്ടും ആർക്കും വലിയ വിലക്കുകളെ നേരിടേണ്ടി വന്നിട്ടില്ല. ഇതൊന്നും ചെയ്യാതിരുന്ന ഒരു മഹാ നടന് മലയാള സിനിമയിൽ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ആ വേദനയോടെയാണ് അദ്ദേഹം മരിച്ചത്. ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ കണ്ട് ആ മഹാനടൻ ചിരിക്കുന്നുണ്ടാവും എന്ന് സംവിധായകൻ വിനയൻ പറയുന്നു
Find out more: