ഒരു ലക്ഷ്യമേയുള്ളു; കൂടുതൽ നേതാക്കളും പ്രവർത്തകരും പാർട്ടിയിലെത്തും': റോഷി അഗസ്‌റ്റിൻ. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ ശക്തമായതോടെ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തുവന്നു. പുറത്തുവന്ന വാർത്തകൾ തെറ്റാണ്. യാതൊരു സാധ്യതയുമില്ലാത്ത വാർത്തയാണ് പുറത്തുവന്നത്. അത്തരത്തിലൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു. ജോസ് കെ മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കുമെന്ന് മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്‌തത്. ഈ പദവി ലഭിച്ചില്ലെങ്കിൽ കാർഷിക കമ്മീഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം നൽകാനും ആലോചനയുണ്ടെന്നായിരുന്നു റിപ്പോർട്ട്.



ഈ സാഹചര്യത്തിലാണ് പാർട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പ്രതികരണം നടത്തിയത്. യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസിലേക്ക് (എം) എത്താൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന ജോസ് കെ മാണിയുടെ പ്രതികരണം ശരിവച്ച് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനപിന്തുണയുള്ള കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നുമായി വരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. "അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു"- എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.



പാർട്ടി ചെയർമാൻ്റെ വാക്കുകൾ ശരിവെക്കുന്ന നിലപാടാണ് റോഷി അഗസ്‌റ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസിലേക്ക് (എം) എത്താൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന ജോസ് കെ മാണിയുടെ പ്രതികരണം ശരിവച്ച് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനപിന്തുണയുള്ള കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നുമായി വരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. "അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു"- എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 



പാർട്ടി ചെയർമാൻ്റെ വാക്കുകൾ ശരിവെക്കുന്ന നിലപാടാണ് റോഷി അഗസ്‌റ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. കേരളാ കോൺഗ്രസ് ഇടതുപാർട്ടികളുടെ മാതൃകയിൽ കേഡർ പാർട്ടിയായി മാറാനൊരുങ്ങുകയാണെന്ന വാർത്തകൾ റോഷി അഗസ്‌റ്റിൽ ശരിവച്ചു. ഒപ്പം മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമല്ലേ എന്ന് റോഷി അഗസ്‌റ്റിൽ ചോദിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരട്ടെ. ഇടതുപക്ഷത്തിൻ്റെ അടിത്തറ വികസിപ്പിക്കാൻ മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും കേരളാ കോൺഗ്രസിലേക്ക് എത്തും. കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കുന്ന രീതികളിലേക്ക് പാർട്ടി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: