നികുതി കുറയ്ക്കാതെ ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം ജനങ്ങൾ പുച്ഛിച്ച് തള്ളും; കെ സുധാകരൻ!  അതിനു തയ്യാറാകാതെ പ്രക്ഷോഭം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും സുധാകരൻ പറഞ്ഞു. അതായത് ഇന്ധന വില വർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കുന്നതിനു പകരം നികുതി ഇളവാണ് എൽഡിഎഫ് വരുത്തേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.  കേന്ദ്രസർക്കാർ നികുതി ഇനത്തിൽ ഈടാക്കുന്നത് 32.90 രൂപയും. 


  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഇന്ധന വില നൂറ് കടന്നപ്പോൾ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്നും വാങ്ങിയത് 22.71 രൂപ നികുതിയാണ്. ഇന്ധന വില കൂടിയപ്പോൾ മുൻ യുഡിഎഫ് സർക്കാർ 619.17 കോടി നികുതി ഇളവ് നൽകിയതിനെതിരെ പിണറായി സർക്കാർ കണ്ണടയ്ക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. കൊവിഡ് മാഹാമാരിയെത്തുടർന്ന് ജനങ്ങൾ നട്ടം തിരിയുമ്പോൾ ഖജനാവ് വീർപ്പിക്കുന്നതിനാണ് ഇവരുടെ ശ്രദ്ധയെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. 



  ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ നികുതി വൻ തോതിൽ കുറയുമെങ്കിലും പിണറായി സർക്കാർ അതിന് എതിരു നിൽക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇന്ധന വില കുറയ്ക്കണമെന്ന് സുധാകരൻ പറഞ്ഞു. രാജസ്ഥാൻ, അസം, മേഘാലയ, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി ഇളവ് വരുത്തിയത് കാണാൻ സംസ്ഥാന സർക്കാരിന് കണ്ണില്ല. ഒറ്റ തവണ പോലും നികുതി ഇളവ് വരുത്താതെ കേന്ദ്രത്തിൽ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടിയെന്നും സുധാകരൻ പറഞ്ഞു.



  വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാ‍ർഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധിക്കുക. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പട്ടാപ്പകൽ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ധന വില കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ അ‍ഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.

Find out more: