'വഞ്ചിച്ചവരെ' പിടികൂടാൻ കെപിസിസി! വിജയസാധ്യത ഉറപ്പിച്ചിരുന്ന എട്ട് മണ്ഡലങ്ങളിൽ സംഭവിച്ച തോൽവിയിലാണ് കെപിസിസി തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. സംസ്ഥാന കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്ന സാഹചര്യത്തിലാണ് പരിശോധന നടക്കുന്നത്. പാർട്ടിയിൽ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് ബാലുശേരി മണ്ഡലത്തിലെ സ്ഥാനാർഥി ധർമ്മജൻ ബോൾഗാട്ടി പരാതിപ്പെട്ടിരുന്നു. ധർമ്മജൻ്റെ പരാതി സ്വീകരിച്ച നേതൃത്വം പരിശോധന നടത്തുന്ന മണ്ഡലങ്ങളിൽ ഒൻപതാമതായി ബാലുശേരിയേയും ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട് . നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് കെപിസിസി.  





  /കെ എം ഷാഹി മത്സരിച്ച അഴീക്കോട് വിജയത്തിനായി പ്രവർത്തിക്കുന്നതി കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. ചവറയിലെ തോൽവിക്കും കാരണം ഈ സാഹചര്യം തന്നെയായിരുന്നുവെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോൺഗ്രസിനെ തമ്മിലടിയാണെന്ന് ഷിബു ബേബി ജോൺ പരസ്യമായി പറഞ്ഞിരുന്നു. ഇടതുപക്ഷ വോട്ടുകൾ ഉൾപ്പെടെ ലഭിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം കൈവിട്ടെന്നും ഈ നീക്കത്തിൽ ഏതാനം നേതാക്കൾ പങ്കാളിയാണെന്നും തൃശൂരിലെ സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. 22 ഡിസിസി ഭാരവാഹികളും ആറ് കെപിസിസി ഭാരവാഹികളും ഉണ്ടായിട്ടും കായംകുളത്ത് സംഘടനാപരമായ ജഗ്രത പുലർത്താൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കുന്നും കുളത്തും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും കണ്ടെത്തി.





 
 പീരുമേട്ടിൽ ഇടതുപക്ഷത്തിന് പോലും പ്രതീക്ഷയില്ലാതിരുന്നിട്ടും സിപിഐ സ്ഥാനാർഥി വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പ്രിയങ്കയ്ക്കൊപ്പം വാഹനത്തിൽ തന്നെ കയറ്റിയില്ല. ബോധപൂർവമായിട്ടാണ് ഈ നീക്കം നടത്തിയതെന്നും പത്‌മജ ആരോപിച്ചു. പ്രചാരണ പരിപാടികൾക്കായി വലിയ തുക തൻ്റെ പക്കൽ നിന്നും വാങ്ങിയ ശേഷമാണ് ഈ ചതിയുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി തൃശൂരിൽ തന്നെ തുടർന്ന തനിക്ക് ഇടതുപക്ഷ വോട്ടുകൾ ഉൾപ്പെടെ ലഭിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം കൈവിട്ടു. ഈ നീക്കത്തിൽ ഏതാനം കോൺഗ്രസ് നേതാക്കൾ പങ്കാളിയാണെന്നും തൃശൂരിലെ സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് പത്മജ വേണുഗോപാൽ ഉന്നയിച്ചത്. ബാലുശേരി, അടൂർ, ചവറ, പീരുമേട്, ഇടുക്കി, കായം കുളം, അഴിക്കോട്, കുന്നത്തൂർ, തൃശൂർ സീറ്റുകളിലാണ് അന്വേഷണം നടക്കുക. ബാലുശേരി, അടൂർ, ചവറ സീറ്റുകളിലെ തോൽവികളിൽ കെ.പി.ധനപാലൻ ആണ് അന്വേഷണം നടത്തുക. 







  പീരുമേട്, ഇടുക്കി, കായംകുളം സീറ്റുകളിലെ തിരിച്ചടികൾ കെ മോഹൻകുമാർ പഠിക്കും. നിർണായക മണ്ഡലങ്ങളായിരുന്ന അഴീക്കോട്, കുന്നത്തൂർ, തൃശൂർ സീറ്റുകളിലെ തോൽവിയിൽ പി ജെ ജോയിയുമാണ് അന്വേഷിക്കുക. മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ ഏകാംഗ കമ്മിഷനെയാണ് കെപിസിസി ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽ വിയുമായി ബന്ധപ്പെട്ട് കെപിസിസിയുടെ അന്വേഷണ സമിതികൾ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. 18 മണ്ഡലങ്ങൾ ബോധപൂർവം നഷ്ടപ്പെടുത്തിയെന്നാണ് അന്വേഷണ സമിതികൾ കണ്ടെത്തിയത്. ഇതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ എട്ട് മണ്ഡലങ്ങളിലാണ് വീണ്ടും അന്വേഷണം നടത്തുക.

Find out more: