മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ! രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്ത് പങ്കെടുത്ത ചടങ്ങിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം. സംസ്ഥാന - കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് മേയറുടെ ഔദ്യോഗിക വാഹനവ്യൂഹം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയത്.
ഇത് പിഴവാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടെയാക്കിയത്. ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ പ്രഥമ വനിതയെ ഉൾപ്പെടുത്തിയിരുന്നില്ല. ചടങ്ങിന് മിനിറ്റുകൾക്ക് മുൻപ് ഈ ഇരിപ്പിടം എടുത്തുമാറ്റുകയായിരുന്നു. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്. പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേർന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ഇതോടെ 15 മിനിറ്റ് രാഷ്ട്രപതിക്ക് കാത്തുനിൽക്കെണ്ടി വന്നു. തുടർന്ന് പുറത്ത് നിന്നും വെള്ളം എത്തിക്കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിൽ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയത് പ്രോട്ടോക്കോൾ ലംഘനമാണ്. വിമാനത്താവളത്തിൽ നിന്ന് ജനറൽ ആശുപത്രിവരെയുള്ള ഭാഗംവരെ വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനം സഞ്ചരിച്ചത്. പിന്നീട് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറുകയുമായിരുന്നു. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉണ്ടായിരുന്നത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടെയാക്കിയത്. ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ പ്രഥമ വനിതയെ ഉൾപ്പെടുത്തിയിരുന്നില്ല. ചടങ്ങിന് മിനിറ്റുകൾക്ക് മുൻപ് ഈ ഇരിപ്പിടം എടുത്തുമാറ്റുകയായിരുന്നു. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്.
രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ മേയറുടെ വാഹനവും വിവിഐപി വാഹന വ്യൂഹത്തിലേക്ക് കയറാൻ ശ്രമിച്ചതാണ് സുരക്ഷ വീഴ്ചയ്ക്ക് കാരണമായത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടെയാക്കിയത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് മേയറുടെ ഔദ്യോഗിക വാഹനവ്യൂഹം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയത്. ഇത് പിഴവാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്.
Find out more: