
'ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി...' നടൻ വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഷാനുവിനായി ഞങ്ങൾ ഞങ്ങളുടെ മാക്സിമം പ്രയത്നിച്ചുവെന്നും വിജയ് ബാബു കുറിച്ചിരിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും വിജയ് ബാബു കുറിച്ചു.
സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് രാവിലെ ഷാനവാസ് മരിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്.നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് സംവിധായകൻ മരിച്ചതായുള്ള സ്ഥിരീകരണം സോഷ്യൽ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്. 'ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി...' നടൻ വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഷാനുവിനായി ഞങ്ങൾ ഞങ്ങളുടെ മാക്സിമം പ്രയത്നിച്ചുവെന്നും വിജയ് ബാബു കുറിച്ചിരിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും വിജയ് ബാബു കുറിച്ചു. തുടർന്ന് വൈകുന്നേരത്തോടെ കൊയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ പ്രത്യക ആംബുലൻസിൽ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. ഒടുവിൽ ജീവൻ രക്ഷിക്കാനായിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന സിനിമയാണ്. കൂടാതെ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അട്ടപ്പാടിയിൽ ആയിരിക്കെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിൻറെ സ്വദേശംജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൻറെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.