ആ വിയോഗം അറിഞ്ഞപ്പോൾ കേരളത്തിൽ ഇല്ലായിരുന്നു; പ്രേംനസീറിനെക്കുറിച്ച് ഷീല! സഹപ്രവർത്തകരെല്ലാമായി വളരെ അടുത്ത സൗഹൃദം നിലനിർത്തിയിരുന്നു അദ്ദേഹം. ഒന്നിച്ച് അഭിനയിച്ചിരുന്ന സമയം മുതൽ മരിക്കുന്നത് വരെ അദ്ദേഹം എന്നെ കൊച്ചേ എന്നേ വിളിച്ചിട്ടൂള്ളൂ എന്ന് ഷീല പറയുന്നു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവർ പ്രേം നസീറുമായുള്ള അനുഭവങ്ങളെക്കുറിച്ച് വാചാലയായത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളിലൊന്നാണ് പ്രേംനസീർ-ഷീല. കൂടുതൽ സിനിമകളിൽ നായികനായകരായെത്തിയതിന്റെ റെക്കോർഡും ഇവരുടെ പേരിലുണ്ട്. നിത്യഹരിത നായകനായാണ് പ്രേംനസീറിനെ വിശേഷിപ്പിക്കുന്നത്. എന്റെ ചേട്ടനാണ് നസീർ സാർ, ചേട്ടത്തിയമ്മയാണ് ഷീലാമ്മ.
അപ്പോൾ എന്തിനാണ് സത്യൻ സാറിനെ കെട്ടിപ്പിടിക്കുന്നതെന്ന് ചോദിച്ച് ഒരു ആരാധകൻ മുൻപ് കത്തെഴുതിയിരുന്നു. ഞങ്ങൾ രണ്ടാളും വിവാഹം കഴിച്ച് കാണണമെന്നാഗ്രഹിക്കുന്നതായും പ്രേക്ഷകർ അക്കാലത്ത് പറയാറുണ്ടായിരുന്നു. തുടർച്ചയായി നായകനും നായികയുമായെത്തിയപ്പോഴായിരുന്നു ആളുകളും ഞങ്ങൾ ജീവിതത്തിലും ഒന്നിച്ചെങ്കിൽ എന്നാഗ്രഹിച്ചത്. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലാണ് ആദ്യമായി ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അവർ വന്ന് വിളിക്കുമ്പോൾ പോയി അഭിനയിക്കുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. അദ്ദേഹത്തിന്റെ കാമുകിയായും ഭാര്യയായും സഹോദരിയായും അമ്മയായുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.
ഞാൻ കാണുന്ന കാലം തന്നെ അദ്ദേഹം കുടുംബസ്ഥനാണ്. അദ്ദേഹത്തിന്റെ മൂത്ത മകൾക്കും എനിക്കും ഒരേ പ്രായമാണ്.നസീർ സാറിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞെങ്കിലും അവസാനമായി കാണാൻ കഴിഞ്ഞിരുന്നില്ല. അത് ദൈവനിശ്ചയമാണെന്നാണ് കരുതുന്നത്. മരണ ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ചിറയിൻകീഴിലെ വീട്ടിലുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നുമായിരുന്നു ഷീല പറഞ്ഞത്. സിനിമാസെറ്റിൽ എങ്ങനെ പെരുമാറണമെന്നത് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ച് തന്നിരുന്നു.
എല്ലാവരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് പഠിപ്പിച്ചു. ആരായാലും അർഹിക്കുന്ന മര്യാദ കൊടുക്കണം എന്ന് പറഞ്ഞ് തന്നു. തമിഴ് സിനിമയിൽ നിന്നും അവസരങ്ങൾ എനിക്ക് ലഭിച്ചിരുന്നു. രണ്ട് വള്ളത്തിൽ കാലിട്ട് കളിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാൻ മലയാളത്തിൽ തന്നെ തുടർന്നത്. നിത്യഹരിത നായകനായാണ് പ്രേംനസീറിനെ വിശേഷിപ്പിക്കുന്നത്. എന്റെ ചേട്ടനാണ് നസീർ സാർ, ചേട്ടത്തിയമ്മയാണ് ഷീലാമ്മ. അപ്പോൾ എന്തിനാണ് സത്യൻ സാറിനെ കെട്ടിപ്പിടിക്കുന്നതെന്ന് ചോദിച്ച് ഒരു ആരാധകൻ മുൻപ് കത്തെഴുതിയിരുന്നു. ഞങ്ങൾ രണ്ടാളും വിവാഹം കഴിച്ച് കാണണമെന്നാഗ്രഹിക്കുന്നതായും പ്രേക്ഷകർ അക്കാലത്ത് പറയാറുണ്ടായിരുന്നു. തുടർച്ചയായി നായകനും നായികയുമായെത്തിയപ്പോഴായിരുന്നു ആളുകളും ഞങ്ങൾ ജീവിതത്തിലും ഒന്നിച്ചെങ്കിൽ എന്നാഗ്രഹിച്ചത്. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലാണ് ആദ്യമായി ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അവർ വന്ന് വിളിക്കുമ്പോൾ പോയി അഭിനയിക്കുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. അദ്ദേഹത്തിന്റെ കാമുകിയായും ഭാര്യയായും സഹോദരിയായും അമ്മയായുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.
Find out more: