അരികൊമ്പൻ ഇനി പുല്ലു തിന്നു ജീവിക്കേണ്ടി വരുമോ? വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ 22 ജില്ലകളിൽ പദ്ധതി! സംസ്ഥാനത്തെ 22 ജില്ലകളിലെ വനമേഖലകളിൽ പുല്ല് വളർത്തുകയെന്ന പദ്ധതിയാണ് തമിഴ്നാട് വനം വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. സസ്യഭുക്കുകളായ വന്യമൃഗങ്ങൾ ഭക്ഷണത്തിനായി കൂടുതലായി ഉപയോഗിക്കുന്ന പുല്ലുകൾ നട്ടുപിടിപ്പിക്കാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. കാട്ടിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങൾ പതിവായെത്തുന്ന സാഹചര്യമുണ്ടായതോടെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള നടപടികളുമായി തമിഴ്നാട് വനംവകുപ്പ്.ഒരുകാലത്ത് വനപ്രദേശത്ത് 10 ഇനം പുല്ലുകൾ ഉണ്ടായിരുന്നുവെന്ന് ബറണിധരൻ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ മുതൽ 500 മീറ്റർ വരെ ഉയരത്തിൽ പല വനമേഖലകളിലും 10 ഇനം പുല്ലുകൾ സാധാരണയായി കണ്ടിരുന്നു. കന്നുകാലികളുടെ വ്യാപനവും ആക്രമണകാരികളായ മൃഗങ്ങളുടെ സാന്നിധ്യവും രൂക്ഷമായതോടെ പുല്ലുകൾ നശിച്ചു.
ഇതോടെ സസ്യഭുക്കുകളായ മൃഗങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലേക്ക് എത്താൻ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വനമേഖലയിൽ പുല്ല് വളർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ സംബന്ധിച്ച് 200 വനപാലകർക്ക് പരിശീലനം നൽകി. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെ മയക്കുവെടിയുതിർത്ത് ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ആഴ്ചകൾക്ക് മുൻപ് തമിഴ്നാട്ടിലെ മാഞ്ചോല എസ്റ്റേറ്റിൽ എത്തിയിരുന്നു. കാട്ടനക്കൂട്ടത്തിൽ നിന്നകന്ന് ഒറ്റയ്ക്കാണ് അരിക്കൊമ്പൻ രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന മാഞ്ചോല എസ്റ്റേറ്റിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ കോതയാർ വനത്തിലേക്ക് മടക്കിയയച്ചത്. അരിക്കൊമ്പൻ ഭക്ഷണം തേടിയാണ് മാഞ്ചോല എസ്റ്റേറ്റിൽ എത്തിയതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മാഞ്ചോലയിലെ റേഷൻ കട തകർത്ത അരിക്കൊമ്പൻ സമീപത്തെ വീടുകൾക്ക് നേരെ തിരിയുകയും ചെയ്തിരുന്നു.
ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ അരിക്കൊമ്പൻ ആദ്യഘട്ടത്തിൽ ആനക്കൂട്ടത്തിനൊപ്പം ചേരാൻ മടിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആനക്കൂട്ടത്തിനൊപ്പം നിലയുറപ്പിക്കുകയും കാട്ടാനകളുടെ ഭക്ഷണം ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. സസ്യഭുക്കുകളായ വനമ്യഗങ്ങൾക്ക് ഇഷ്ടമുള്ള പുല്ലിൻ്റെ ലഭ്യത വർധിക്കുന്നതോടെ അരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ ജനവാസ മേഖലകളിൽ എത്തുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. കാട്ടാനകളും കാട്ടുപോത്തും ഉൾപ്പെടെയുള്ള സസ്യഭുക്കുകളായ വന്യജീവികൾ കൂടുതലായി ആശ്രയിച്ചിരുന്ന പുല്ലുകൾ കണ്ടെത്തി നട്ടുവളർത്താനാണ് ശ്രമം. ഇത്തരത്തിലുള്ള പത്തിനം പുല്ലുകൾ കണ്ടെത്തിയതായി വനം വനം വകുപ്പ് ഉദ്യോഗസ്ഥനായ കെ ബറണിധരൻ പറഞ്ഞു. ബറണിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യത്തിൽ പഠനം നടത്തുന്നത്. മേട്ടുപാളയത്തെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പദ്ധതിക്കായി റേഞ്ചർമാർ, ഫോറസ്റ്റർമാർ, ഗാർഡുകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകും.
ഒരുകാലത്ത് വനപ്രദേശത്ത് 10 ഇനം പുല്ലുകൾ ഉണ്ടായിരുന്നുവെന്ന് ബറണിധരൻ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ മുതൽ 500 മീറ്റർ വരെ ഉയരത്തിൽ പല വനമേഖലകളിലും 10 ഇനം പുല്ലുകൾ സാധാരണയായി കണ്ടിരുന്നു. കന്നുകാലികളുടെ വ്യാപനവും ആക്രമണകാരികളായ മൃഗങ്ങളുടെ സാന്നിധ്യവും രൂക്ഷമായതോടെ പുല്ലുകൾ നശിച്ചു. ഇതോടെ സസ്യഭുക്കുകളായ മൃഗങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലേക്ക് എത്താൻ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വനമേഖലയിൽ പുല്ല് വളർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ സംബന്ധിച്ച് 200 വനപാലകർക്ക് പരിശീലനം നൽകി.
പല പ്രദേശങ്ങളിലും രുചികരമായ പുല്ലിന്റെ വളർച്ച നശിച്ചുപോയ അവസ്ഥയിലാണെന്ന് തമിഴ്നാട് ഫോറസ്റ്റ് സെക്രട്ടറി സുപ്രിയ സാഹു വ്യക്തമാക്കിയിരുന്നു.
കന്നുകാലികൾ മേയുന്നതും ആക്രമണകാരികളായ ജീവികളുടെ വ്യാപനവുമാണ് ഇതിനുകാരണം. കാട്ടാനയും കാട്ടുപോത്തും ജനവാസ മേഖലകളിലെത്തുന്നതിൻ്റെ പ്രധാനകാരണം ഇതാണ്. വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്താനും ജനങ്ങളുടെ ജീവന് ഭീഷണിയാകാനും ഇതാണ് കാരണം. വനപ്രദേശങ്ങളിൽ പുല്ല് വീണ്ടും വളർത്തിയാൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് സുപ്രിയ സാഹു പറഞ്ഞു.
Find out more: