വൈദ്യുതി നിലയ്ക്കുമ്പോൾ കെ എസ് യു വോട്ടുകൾ അസാധുവായി; എസ്എഫ്ഐയ്ക്കെതിരെ കെസി വേണുഗോപാൽ! തെരഞ്ഞെടുപ്പിൽ വിജയിച്ചത് കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ തന്നെയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അതിനിടെ റീ ഇലക്ഷൻ നടത്തണം എന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ഇന്ന് ഏഴ് മണി മുതൽ നിരാഹാര സമരം ആരംഭിക്കുകയാണ്. തൃശൂർ കേരള വർമ്മ കോളേജ് വിഷയത്തിൽ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'കേരളവർമ്മ കോളേജിൻറെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചുകയറിയ ശ്രീക്കുട്ടന് ഹൃദയാഭിവാദ്യങ്ങൾ. വിധ്വംസക പ്രവർത്തനങ്ങൾ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. കേരളവർമ്മയിലെ യഥാർത്ഥ വിജയി, അത് ശ്രീക്കുട്ടൻ തന്നെയാണ്. ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.' കെസി വേണുഗോപാൽ പറഞ്ഞു.
വിജയം അംഗീകരിക്കാത്തവർ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അത് മാത്രമല്ല. ഇന്നലെ രാത്രിയിലെ നാടകം ഇങ്ങനെയാണ്. ശ്രീക്കുട്ടൻറെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെഎസ് യു വോട്ടുകൾ അസാധുവാകുന്നു. എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിൻറെ മറവിൽ നടന്ന 'വിപ്ലവപ്രവർത്തനം'. തെരഞ്ഞെടുപ്പിൽ വിജയം അംഗീകരിക്കാത്തവർ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണയാണെങ്കിലും തൃശൂരിൽ സംഭവിച്ചത് അതല്ലെന്നാണ് കെസി വേണുഗോപാൽ പറയുന്നത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ച്ചു.
ആ സമയം കൊണ്ട് കെ എസ് യു വോട്ടുകൾ അസാധുവാവുകയായിരുന്നെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഉന്നതരുടെ ഒത്താശയോടെ എസ്എഫ്ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണെന്നും വേണുഗോപാൽ പറഞ്ഞു. ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തൻറെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ശ്രീക്കുട്ടൻറെ കണ്ണിൽ മാത്രമാണ് വിധി നൽകിയ ഇരുട്ട് . മനസ്സിൽ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരൻ. ശ്രീക്കുട്ടൻ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്എഫ്ഐയുടെ ഇരുട്ടിൻറെ മറവിലെ 'അട്ടിമറി' നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
ശ്രീക്കുട്ടൻറെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെഎസ് യു വോട്ടുകൾ അസാധുവാകുന്നു. എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിൻറെ മറവിൽ നടന്ന 'വിപ്ലവപ്രവർത്തനം'. തെരഞ്ഞെടുപ്പിൽ വിജയം അംഗീകരിക്കാത്തവർ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണയാണെങ്കിലും തൃശൂരിൽ സംഭവിച്ചത് അതല്ലെന്നാണ് കെസി വേണുഗോപാൽ പറയുന്നത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ച്ചു. ആ സമയം കൊണ്ട് കെ എസ് യു വോട്ടുകൾ അസാധുവാവുകയായിരുന്നെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഉന്നതരുടെ ഒത്താശയോടെ എസ്എഫ്ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണെന്നും വേണുഗോപാൽ പറഞ്ഞു. ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തൻറെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും.
Find out more: