മുഖ്യമന്ത്രിയുടെ ഗൺമാനും പോലീസുകാർക്കും പ്രത്യേക സുരക്ഷ! രണ്ട് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്താനാണ് ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജാണ് ഉത്തരവിറക്കിയത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച അംഗരക്ഷകർക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇവരുടെ വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടത്. ആക്രമണ സാധ്യത മുൻനിർത്തി മുഖ്യമന്ത്രിയുടെ ഗൺമാനും പോലീസുകാർക്കും അധിക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവ്.  ഗൺമാൻ അനിലിന്റെ പേരൂർക്കടയിലെയും കലൂരിലെയും വീടിനും പോലീസുകാരന്റെ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള പൊട്ടക്കുഴിയിലെ വീടിനുമാണ് സുരക്ഷ ഏർപ്പെടുത്തുക. 




'ഈ വീടുകൾക്ക് സമീപം രാത്രിയിലും തുടർദിവസങ്ങളിലും സുരക്ഷ ആവശ്യമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഈ വീടുകൾക്കുനേരെ ആക്രമണമുണ്ടാകാനും ഇവരെ അപായപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഉത്തരവിൽ പറയുന്നു. ഇരുവരുടെയും വീടുകളിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും നടക്കാനിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നവകേരള ബസ് കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും എസ്‌കോർട്ടിനുണ്ടായിരുന്ന പോലീസുകാരും ചേർന്നാണ് മർദിച്ചത്. ആലപ്പുഴയിലെ കൈതോലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.





 ഇതിന്റെ ദൃശ്യങ്ങളും ഗൺമാൻ അനിൽ കല്ലിയൂരിന്റെയും എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുപേരുടെയും വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിറക്കിയത്. രണ്ട് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്താനാണ് ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജാണ് ഉത്തരവിറക്കിയത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച അംഗരക്ഷകർക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇവരുടെ വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടത്.



ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച അംഗരക്ഷകർക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇവരുടെ വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടത്. ആക്രമണ സാധ്യത മുൻനിർത്തി മുഖ്യമന്ത്രിയുടെ ഗൺമാനും പോലീസുകാർക്കും അധിക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവ്.  ഗൺമാൻ അനിലിന്റെ പേരൂർക്കടയിലെയും കലൂരിലെയും വീടിനും പോലീസുകാരന്റെ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള പൊട്ടക്കുഴിയിലെ വീടിനുമാണ് സുരക്ഷ ഏർപ്പെടുത്തുക. 'ഈ വീടുകൾക്ക് സമീപം രാത്രിയിലും തുടർദിവസങ്ങളിലും സുരക്ഷ ആവശ്യമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഈ വീടുകൾക്കുനേരെ ആക്രമണമുണ്ടാകാനും ഇവരെ അപായപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഉത്തരവിൽ പറയുന്നു.

Find out more: