ശൈലജയ്ക്ക് ഒത്ത എതിരാളിയോ ഷാഫി? വടകര മണ്ഡലത്തിൽ നവാഗതനായ ഷാഫി പറമ്പിൽ ചുവടുറപ്പിക്കണമെങ്കിൽ ഏറെ പ്രയത്നിക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സിറ്റിങ് എംപി കെ മുരളീധരൻ ജനപ്രതിനിധിയെന്ന നിലയിൽ നല്ല സ്വാധീനമുണ്ടാക്കിയ മണ്ഡലമാണ് വടകര. മുസ്ലിം ലീഗ്, ആർഎംപി എന്നീ പാർട്ടികൾ അവരുടെ സ്ഥാനാർഥിയായിട്ടാണ് കെ മുരളീധരനെ കണ്ടിരുന്നത്. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടകര പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസിനായി പോരിനിറങ്ങുന്നത് പാലക്കാടൻ മണ്ണിൽ നിന്നുമെത്തിയ തീപ്പൊരി നേതാവ് ഷാഫി പറമ്പിലായതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പോരിന് വീറും വാശിയും കൂടി. അതുകൊണ്ടു തന്നെ യൂത്ത്‌ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനായി ഏറെ വിയർപ്പൊഴുക്കേണ്ടിവരും കോൺഗ്രസിന്.





 മുസ്‌ലിം ന്യൂനപക്ഷത്തിന് 30 ശതമാനം വോട്ടുകളുളള മണ്ഡലമാണ് വടകര. ഇതുകൂടാതെ മുപ്പതിനായിരം ഉറച്ച വോട്ടുകൾ ആർഎംപിക്കുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമരാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് കോൺഗ്രസ് വടകരയിൽ നടത്തുക. 2019ലേതു പോലെ ഇതു യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഹമാസ് വിഷയത്തിൽ കെകെ ശൈലജ ഫേസ്ബുക്കിലൂടെ നടത്തിയ തീവ്രവാദികളെന്ന പരാമർശം ഇതുവരെ പിൻവലിക്കാത്തതും പാലത്തായി പീഡനക്കേസിൽ അന്നത്തെ സാമൂഹിക ക്ഷേമവകുപ്പു മന്ത്രിയായ കെകെ ശൈലജയുടെ നിലപാടുകളും യുഡിഎഫ് ക്യാംപ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്. കൈയിലുളള വടകര പോവുകയും ഉത്തരത്തിലുളള തൃശൂർ നഷ്ടമാവുകയും ചെയ്യുമോയെന്ന ആശങ്ക ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ സംഭവവികാസങ്ങളുണ്ടാക്കിയിട്ടുണ്ട്. 







 ഇക്കുറിയും വടകരയിൽ അതിശക്തനായി നിലകൊളളുന്ന കെ മുരളീധരനെ എതിർക്കാനാണ് തങ്ങളുടെ ഏറ്റവും ജനപ്രീതിയുളള വനിതാ നേതാവായ കെകെ ശൈലജയെ സിറ്റിങ് എംഎൽഎയായിട്ടു പോലും സിപിഎം വടകരയിലിറക്കിയത്. സ്വന്തം സഹോദരി പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് പോയതാണ് മുരളീധരന് അവസാനഘട്ടത്തിൽ തിരിച്ചടിയായത്. വടകര മണ്ഡലത്തിൽ നവാഗതനായ ഷാഫി പറമ്പിൽ ചുവടുറപ്പിക്കണമെങ്കിൽ ഏറെ പ്രയത്നിക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സിറ്റിങ് എംപി കെ മുരളീധരൻ ജനപ്രതിനിധിയെന്ന നിലയിൽ നല്ല സ്വാധീനമുണ്ടാക്കിയ മണ്ഡലമാണ് വടകര. മുസ്ലിം ലീഗ്, ആർഎംപി എന്നീ പാർട്ടികൾ അവരുടെ സ്ഥാനാർഥിയായിട്ടാണ് കെ മുരളീധരനെ കണ്ടിരുന്നത്.



മുസ്‌ലിം ന്യൂനപക്ഷത്തിന് 30 ശതമാനം വോട്ടുകളുളള മണ്ഡലമാണ് വടകര. ഇതുകൂടാതെ മുപ്പതിനായിരം ഉറച്ച വോട്ടുകൾ ആർഎംപിക്കുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമരാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് കോൺഗ്രസ് വടകരയിൽ നടത്തുക. 2019ലേതു പോലെ ഇതു യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഹമാസ് വിഷയത്തിൽ കെകെ ശൈലജ ഫേസ്ബുക്കിലൂടെ നടത്തിയ തീവ്രവാദികളെന്ന പരാമർശം ഇതുവരെ പിൻവലിക്കാത്തതും പാലത്തായി പീഡനക്കേസിൽ അന്നത്തെ സാമൂഹിക ക്ഷേമവകുപ്പു മന്ത്രിയായ കെകെ ശൈലജയുടെ നിലപാടുകളും യുഡിഎഫ് ക്യാംപ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്. കൈയിലുളള വടകര പോവുകയും ഉത്തരത്തിലുളള തൃശൂർ നഷ്ടമാവുകയും ചെയ്യുമോയെന്ന ആശങ്ക ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ സംഭവവികാസങ്ങളുണ്ടാക്കിയിട്ടുണ്ട്.   

మరింత సమాచారం తెలుసుకోండి: