വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടു! വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്. പോലീസിനോട് ശ്യാംജിത്ത് തന്നെയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയുമായി പൊന്നാനി സ്വദേശിയായ സുഹൃത്തിന് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പറയുന്നത്. പാനൂർ കൊലപാതകത്തിൽ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. സീരിയൽ കില്ലറുടെ കഥ പറയുന്ന ഒരു മലയാളം സനിമയാണ് ഇത്തരത്തിൽ കൊലപാതകത്തിന് പ്രചോദനമായതെന്നാണ് പ്രതി പറയുന്നത്. ഈ സിനിമയിൽ സ്വന്തമായി കത്തിയുണ്ടാക്കി അതുപയോഗിച്ച് കൊല നടത്തുന്ന രീതിയാണ് ഉള്ളത്. അതേ രീതിയാണ് ശ്യാംജിത്തും വിഷ്ണുപ്രിയ കൊലപാതകത്തിൽ ഉപയോഗിച്ചത്.





 ഈ കൊലയ്ക്ക് പിന്നാലെ പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനും ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രണയപകയെത്തുടർന്ന് സീരിയൽ കില്ലിങ്ങാണ് ശ്യാംജിത്ത് ലക്ഷ്യമിട്ടിരുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.  ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് വിഷ്‌ണുപ്രിയ പറയുകയും ചെയ്തിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്തിന് ശ്യാംജിത്തിൻറെ വരവിൽ സംശയം തോന്നിയതിനാൽ വിവരം കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസിന്‌ ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും മാസങ്ങളായി അകൽച്ചയിലാണെന്നും വിവരം ലഭിച്ചു.





  ഇതാണ് ഇയാളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.ശ്യാംജിത്ത് യുവതിയുടെ വീട്ടിലേക്ക് എത്തുമ്പോൾ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു വിഷ്ണുപ്രിയ. ചുറ്റികയും ഇരുമ്പിൻറെ ആയുധവും മാത്രമാണ് പുറത്തുനിന്ന് പ്രതി വാങ്ങിയത്. ബാഗിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മാസ്‌ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപ്പിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻറെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്.വിഷ്ണുപ്രിയയെ കൊലപ്പെടുത്താനായി ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതാണെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 





  ഇരുഭാഗവും മൂർച്ചയുള്ള കത്തിയാണ് ശ്യാംജിത്ത് ഇതിനായി നിർമ്മിച്ചത്. 23കാരിയെ കഴുത്തറുത്ത് കൊന്നിട്ടും ശ്യാംജിത്തിൻറെ മുഖത്ത് കുറ്റബോധത്തിൻറെ കണികയോ ഭയമോ ഉണ്ടായിരുന്നില്ല. ചിരിച്ച മുഖത്തോടെയാണ് ഇയാൾ പലപ്പോഴും പോലീസിൻറെ ചോദ്യങ്ങളെ നേരിട്ടത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ചെറുചിരിയോടെയാണ് യുവാവ് പെരുമാറിയത്. സഹോദരിയുടേയും പിതാവിൻറെയും മുൻപിൽ നിന്നും പോലീസ് ചോദ്യം ചെയ്യുമ്പോഴും ഇയാൾക്ക് ഭാവ വ്യത്യാസമുണ്ടായിരുന്നില്ല.മൂന്ന് ദിവസത്തെ ആസൂത്രണത്തിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ പ്രതി ശ്യാംജിത്ത് വെറും അഞ്ച് മിനിറ്റുകൾക്കുള്ളിലാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ചുറ്റും വീടുകളുള്ള പരിസരത്താണ് കൊലപാതകം നടന്നത്.

Find out more: