അച്ഛനെയും അമ്മയെയും മിസ്സ് ചെയ്യുന്നുണ്ട്, ഏഴ് വർഷമായി ഒറ്റയ്ക്കായിട്ട്; അനു ഇമ്മാനുവൽ! സ്വപ്‌ന സഞ്ചാരികൾ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയാരങ്ങേറ്റം കുറിച്ച അനുവിന്റെ ആദ്യ നായിക റോൾ ആയിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. പിന്നീട് അന്യഭാഷയിലേക്ക് പോയ നടി തന്റെ തുടക്ക കാലത്തെ കുറിച്ച് സംസാരിക്കുന്നു. മലയാളം സിനിമാ നിർമാതാവ് ഇമ്മാനുവലിന്റെ മകൾ അനു ഇമ്മാനുവൽ മലയാളികൾക്ക് പരിചിതയായത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത, നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ്. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോൾ ഞാൻ ആസ്വദിയ്ക്കുന്നുണ്ട്. തുടക്കത്തിൽ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ വേദന മറക്കാൻ ശീലിച്ചു.
പെൺകുട്ടികൾ എത്തപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മേഖലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അങ്ങനെ എളുപ്പത്തിലൊന്നും എല്ലാവർക്കും ഈ അവസരം കിട്ടണം എന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്, ഇപ്പോൾ അനുഭവിയ്ക്കുന്ന വേദന അത്ര കാര്യമുള്ളതല്ല. ഒരു അഭിനേത്രയാവുമ്പോൾ പ്രൈവസി നഷ്ടപ്പെടാതിരിക്കാൻ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. അതങ്ങനെയാണ് എന്നും അനു പറഞ്ഞു. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം യുഎസ്സിലാണ്. അതുകൊണ്ട് എനിക്ക് ഇവിടത്തെ സംസ്‌കാരവും ഭാഷയും അത്ര നന്നായി അറിയില്ല. ഞാൻ എല്ലാം പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. സാഹചര്യങ്ങളും ഭാഷയും പഠിച്ചെടുക്കാൻ എനിക്ക് തുടക്കത്തിൽ കുറച്ചധികം സമയം വേണ്ടി വന്നു. ഇപ്പോൾ എനിക്ക് തമിഴ് പറയാൻ അറിയില്ല, എന്നാൽ തെലുങ്ക് നന്നായി സംസാരിക്കാൻ പറ്റും. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായി റിലീസ് ചെയ്ത ജപ്പാനാണ് അനു ഇമ്മാലുവലിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് സിനിമയിൽ തുടക്കത്തിൽ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും, ഇപ്പോഴും ഉള്ള ചില വിഷമങ്ങളെ കുറിച്ചുമൊക്കെ നടി സംസാരിച്ചിരുന്നു. ആ വീഡിയോ വീണ്ടും വൈറലാവുന്നു.മലയാളം സിനിമാ നിർമാതാവ് ഇമ്മാനുവലിന്റെ മകൾ അനു ഇമ്മാനുവൽ മലയാളികൾക്ക് പരിചിതയായത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത, നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ്. സ്വപ്‌ന സഞ്ചാരികൾ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയാരങ്ങേറ്റം കുറിച്ച അനുവിന്റെ ആദ്യ നായിക റോൾ ആയിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. പിന്നീട് അന്യഭാഷയിലേക്ക് പോയ നടി തന്റെ തുടക്ക കാലത്തെ കുറിച്ച് സംസാരിക്കുന്നു.
ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോൾ ഞാൻ ആസ്വദിയ്ക്കുന്നുണ്ട്. തുടക്കത്തിൽ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ വേദന മറക്കാൻ ശീലിച്ചു. ഒരുപാട് പെൺകുട്ടികൾ എത്തപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മേഖലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അങ്ങനെ എളുപ്പത്തിലൊന്നും എല്ലാവർക്കും ഈ അവസരം കിട്ടണം എന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്, ഇപ്പോൾ അനുഭവിയ്ക്കുന്ന വേദന അത്ര കാര്യമുള്ളതല്ല. ഒരു അഭിനേത്രയാവുമ്പോൾ പ്രൈവസി നഷ്ടപ്പെടാതിരിക്കാൻ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും.
Find out more: