രാജ്യത്ത് കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ മുൻ കരുതലുകളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് അധികൃതർ നിർദേശം നൽകിയത്. ഇതോടെയാണ് ആറ്റുകാൽ പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നത്. ലക്ഷക്കണക്കുനാളുകൾ എത്തിച്ചേരുന്ന ചടങ്ങിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഉണ്ടാകുമോഎന്ന ചോദ്യം ശക്തമായി. സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടപടികളോ മുൻ കരുതലുകളോ ഉണ്ടായേക്കാമെന്ന പ്രചാരണവും ഉണ്ടായി.

 

 

 

 

   എന്നാൽ, പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് അനുകൂലമായ നടപടിയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാരിൻ്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.പൊങ്കാലയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള ശക്തമായ മുന്നറിയിപ്പുകളോ നിർദേശങ്ങളോ നൽകിയാൽ ജനങ്ങളിൽ ഭയവും ആശങ്കയും ഉണ്ടാകുമെന്ന നിഗമനത്തിലാണ് സർക്കാർ.

 

 

 

    ഇതിനാലാണ് ആരോഗ്യമന്ത്രിയും സർക്കാരും കൂടുതൽ പ്രസ്‌താവന നടത്താൻ മടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് കോവിഡ് 19 ഭീക്ഷണിയല്ലെന്നാണ് ആരോഗ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുന്നത്. പൊങ്കാലയ്‌ക്ക് ആരോഗ്യ വിദഗ്‌ധരുടെ സന്ദർശനം ഉറപ്പാക്കും. ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാൻ കേന്ദ്രത്തിൻ്റെ നിർദേശം നിലനിൽക്കുന്നതിനാൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ഇതിനിടെ പൊങ്കാലയ്‌ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എതിർപ്പ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

 

 

   കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കേരളത്തിൽ പൊങ്കാലയ്‌ക്ക് അനുമതി നൽകിയെന്നാണ് ഇവർ ആരോപിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ആശങ്കയും കുറയുന്നില്ല. വൈറസ് ബാധയിൽ ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിരീക്ഷണവും മുൻകരുതലുകളും ശക്തമാക്കിയെങ്കിലും ആശങ്കയൊഴിയുന്നില്ല. ഏറ്റവും കൂടുതൽ മരണം നടന്നത് ചൈനയിലാണ്. ഇന്ത്യയിൽ ഇതുവരെ 31 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.

 

 

   സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 547 പേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്. ഇതിൽ 508 പേര്‍ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 39 പേര്‍ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ വീടുകളിൽ കഴിയുന്ന 10 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സംശയാസ്പദമായ 574 സാമ്പിളുകള്‍ എൻഐവിയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. #

 

 

 

 

   ആശുപത്രികളിൽ കഴിയുന്ന ആരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കി. ഇതിനിടെ സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 9ന് നടക്കുന്ന പൊങ്കാല ചടങ്ങ് ജനങ്ങൾക്ക് ഇടയിൽ പലതരത്തിലുള്ള ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ തീരുമാനം സ്വീകരിച്ചു കഴിഞ്ഞു.

Find out more: