ശ്രീനാഥ് ഭാസിയെക്കുറിച്ച് ഭാര്യ റീത്തു അന്ന് പറഞ്ഞത് ഇങ്ങനെ! പ്രണയമെന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനാഥിന്റെ അഭിനയജീവിതം തുടങ്ങിയത്. എല്ലാതരം ക്യാരക്ടറുകളും തന്നിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പാവം ക്യാരക്ടറാണ് ശ്രീനാഥിന്റേതെന്നായിരുന്നു ഭാര്യ റീത്തു പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.അഭിനയവും അവതരണവും പാട്ടുമൊക്കെയായി സജീവമാണ് ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമായി ജോലി ചെയ്തതിന് ശേഷമായാണ് ശ്രീനാഥ് സിനിമയിലേക്കെത്തിയത്. ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. 




  വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ വീട്ടുകാർക്ക് എതിർപ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്. 10 വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസർ റീത്തുവായിരുന്നു.റിയൽ ലൈഫിൽ ശ്രീനാഥ് പാവമാണ്. ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്‌നമാണ്. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയിൽ നെഗറ്റീവായിത്തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്. അനിയന് സ്വന്തമായി ബാന്റുണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.സിനിമയിൽ അഭിനയിക്കുന്നത് എന്റെ ജോലിയുടെ ഭാഗമായാണ്. 




  മുൻപൊരിക്കൽ റീത്തുവിനൊപ്പം സിനിമ കാണാൻ പോയപ്പോൾ ഒരു പയ്യൻ അരികിലേക്ക് വന്ന് സംസാരിച്ചിരുന്നു. ചേട്ടന്റെ ക്യാരക്ടറുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോൾ രണ്ട് പാക്കറ്റ് സിഗരൊറ്റൊക്കെ വലിക്കുമെന്നുമായിരുന്നു അവൻ പറഞ്ഞത്. അതെന്റെ ക്യാരക്ടറിന്റെ ഭാഗമാണ്, ജോലിയാണ്. ജോലി ചെയ്താലേ എനിക്ക് പൈസ കിട്ടൂ. അത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്.ഓഡീഷനിലൂടെയായാണ് പ്രണയത്തിലേക്ക് തിരഞ്ഞെടുത്തത്. രണ്ടാമത് പങ്കെടുത്ത ഓഡീഷനായിരുന്നു അത്. സിനിമയുടെ വിഷയം കേട്ടപ്പോൾത്തന്നെ ഇഷ്ടമായിരുന്നു. കാസ്റ്റിംഗ് കേട്ടപ്പോൾത്തന്നെ പേടിയായിരുന്നു. ശ്രീനാഥിനെ വെച്ച് ഞാനൊരു റിസ്‌ക്ക് എടുക്കുകയാണെന്നായിരുന്നു അന്ന് ബ്ലസി സാർ പറഞ്ഞത്. അത് ശരിക്കുമൊരു റിസ്‌ക്കായിരുന്നു. 



  അനുപം ഖേറിന്റെ കൊച്ചുമകളുടെ കാമുകന്റെ വേഷമായിരുന്നു പ്രണയത്തിലേത്.
റിയൽ ലൈഫിൽ ശ്രീനാഥ് പാവമാണ്. ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്‌നമാണ്. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയിൽ നെഗറ്റീവായിത്തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്. അനിയന് സ്വന്തമായി ബാന്റുണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു. ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ വീട്ടുകാർക്ക് എതിർപ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.

Find out more: