മന്ത്രി സജി ചെറിയാൻ രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി! സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ രാജിയുണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം രാജിക്കത്ത് കൈമാറുകയായിരുന്നു.ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചതിൻ്റെ പേരിൽ വിവാദത്തിലായ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു. ഭരണഘടനയെ ബഹുമാനിക്കുകയും അതിൻ്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഞാൻ ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളികൾക്കെതിരെ അതിശക്തമായും നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.





    ഭരണഘടന നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പുറത്തുവരികയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി സജി ചെറിയാൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ട് രാജി അറിയിച്ചത്. സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാട് സ്വീകരിച്ചതോടെയാണ് സജി ചെറിയാൻ്റെ രാജിയുണ്ടായത്. 




    ഭരണഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് സ്വീകരിച്ചിരുന്നു. "താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. ഭരണഘടനയെ ബഹുമാനിക്കുകയും അതിൻറെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താൻ. താനുൾപ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്" - എന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. 





പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ഗുരുതര ആരോപണം. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിരുന്നു. ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പുറത്തുവരികയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Find out more: